മാലിന‍്യപ്പുഴയായി പാർവതി പുത്തനാർ
Monday, July 8, 2024 6:34 AM IST
തിരുവല്ലം: തലസ്ഥാന ജില്ലയിലെ തെക്കേ അറ്റം മുതല്‍ മാലിന്യ വാഹിയായി മാറിയ പാര്‍വതി പുത്തനാര്‍ തിരുവല്ലത്തിനും ഇടയാര്‍ നിവാസികള്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കോവളം മുതല്‍ തിരുവല്ലം , വള്ളക്കടവ് , ചാക്ക , ആക്കുളം വഴി കടന്നു പോകുന്ന പാര്‍വതി പുത്തനാര്‍ കാസര്‍ഗോഡുവരെയാണ് ഗമിക്കുന്നത്.

പാര്‍വതി പുത്തനാര്‍ വടക്കന്‍ ജില്ലകളില്‍ ടിഎസ് കനാല്‍ എന്നാണ് അറിയപ്പെടുന്നത്. തിരുവല്ലം ഇടയാര്‍ ദ്വീപിന്‍റെ മൂന്ന് വശവും ചുറ്റപ്പെട്ടുകിടക്കുന്ന പാര്‍വതി പുത്തനാറിലെ മാലിന്യം കാരണം പ്രദേശവാസികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോവളം ഭാഗം മുതല്‍ ഒഴുകിയെത്തുന്ന മാലിന്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇടയാര്‍ നിവാസികളെയാണ്. ഈ ഭാഗത്ത് വന്‍തോതില്‍ മാലിന്യ നിക്ഷേപം ഉള്ളതായി സമീപവാസികള്‍ പറയുന്നു.

ഏകദേശം നാനൂറോളം കുടുംബങ്ങളാണ് ഇടയാര്‍ ദ്വീപില്‍ താമസിച്ചു വരുന്നത്. പാര്‍വതി പുത്തനാറില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധത്തില്‍ പ്രദേശത്തെ ജന ജീവിതം ദുസഹമായി മാറിയിരുക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. പലതരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ നാട്ടുകാരെ വേട്ടയാടുന്നതായും ആരോപണമുയരുന്നു.

തിരുവല്ലം വഴി കടന്നു പോകുന്ന കരമനയാറിനെ ഒരു പരിധിവരെ മാലിന്യവാഹിയാക്കിമാറ്റുന്നതിലും പാര്‍വതി പുത്തനാറിന് പ്രധാന പങ്കാണുള്ളത്.

തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ചടങ്ങുകള്‍ കഴിഞ്ഞും അതിന് മുമ്പും മുങ്ങി കുളിക്കുന്നതും ഈ മാലിന്യം കലര്‍ന്ന വെള്ളത്തിലാണുന്നുള്ള കാര്യം അവര്‍ അറിയുന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇടയാര്‍ ദ്വീപിന്‍റെ മൂന്ന് വശങ്ങളിലായി ചുറ്റപ്പെട്ടുകിടക്കുന്ന പാര്‍വതി പുത്തനാറിലെ മാലിന്യം കലര്‍ന്ന ജലം മഴ ശക്തമായി പെയ്യുന്ന വേളയില്‍ ഉയരുകയും കരമനയാറുമായി സംഗമിക്കുകയും ചെയ്യുന്നു. ഇതുകാരണം കരമനയാറും മാലിന്യ വാഹിയായി മാറുകയാണ് ചെയ്യുന്നത്.


വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍വതി പുത്തനാര്‍ ശുചീകരണം നടത്തുന്നതിനു വേണ്ടി മുന്‍ സര്‍ക്കാര്‍ 'തീരപഥം പദ്ധതി ' എന്ന പേരില്‍ 1200 കോടി രൂപയുടെ ഒരു പദ്ധതി ആസൂത്രണം ചെയ്‌തെങ്കിലും പദ്ധതി വെളിച്ചം കാണാതെ പോകുകയാണുണ്ടായതെന്നും പറയുന്നി.

ഇതിന്‍റെ ഭാഗമായി ഒന്നാം ഘട്ടമെന്ന നിലയില്‍ ആക്കുളം മുതല്‍ കോവളം വരെയുളള 16 കിലോമീറ്റര്‍ ഭാഗം ഭാഗീകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കിഴക്കേക്കോട്ടയില്‍ തീരപഥം പദ്ധതിയുടെ ഭാഗമായുളള ഓഫീസും ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഘട്ടം ഘട്ടമായി പാര്‍വതി പുത്തനാറിനെ ശുചീകരിക്കുകയും ആറിന്‍റെ വീതി കൂട്ടി കോവളം മുതല്‍ കാസര്‍ഗോഡ് വരെ ജല ഗതാഗതം സജമാക്കി ടൂറിസം പദ്ധതിയുടെ ഭാഗമാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ പദ്ധതി യാതൊന്നും ചെയ്യാന്‍ കഴിയാതെ ഇടക്ക് വച്ച് നിലക്കുകയാണുണ്ടായത്. വി.ശിവന്‍കുട്ടി തിരുവനന്തപുരം മേയര്‍ ആയിരുന്ന കാലത്തും നഗരസഭ പരിധിയില്‍ വരുന്ന പാര്‍വതി പുത്തനാര്‍ ഭാഗം ശുചീകരണം നടത്തുന്നതിനു വേണ്ടി അദ്ദേഹം വന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈ കാലയളലില്‍ തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെ കൊണ്ടു വന്ന് വള്ളക്കടവ് ഭാഗത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രമം നിര്‍ത്തേണ്ടി വന്നു. വെള്ളത്തില്‍ ഇറങ്ങിയ തൊഴിലാളികളുടെ ശരീരം ചെറിഞ്ഞു തടിക്കുകയായിരുന്നു.

അത്രയ്ക്ക് മാലിന്യം കലര്‍ന്ന ജലമാണ് പാര്‍വതി പുത്തനാര്‍ ഉള്‍ക്കൊളളുന്നതെന്നാണ് തെളിവുകള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ തിരുവല്ലം ഭാഗത്തുളള പാര്‍വതി പുത്തനാറില്‍ കെട്ടി നില്‍ക്കുന്ന മാലിന്യം കലര്‍ന്ന ജലം സര്‍ക്കാര്‍ ഇടപെട്ട് ഏത് വിധേനയും നീക്കം ചെയ്ത് നിവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് മാറ്റുകയും കരമനയാറിനെ മാലിന്യത്തില്‍ നിന്നും രക്ഷിക്കണമെന്നുമാണ് നിവാസികളുടെ ഏറെ നാളായുളള ആവശ്യം.