കാര്യവട്ടം കാന്പസ് ആക്രമണം: കെഎസ്‌യു നേതാവ് സാൻജോസിന് വീണ്ടും എസ്എഫ്ഐ ഭീഷണി
Monday, July 8, 2024 6:34 AM IST
തിരുവനന്തപുരം: കാര്യവട്ടം കാന്പസിൽ എസ്എഫ്ഐക്കാർ ഇടിമുറിയിലിട്ടു മർദിച്ച കെ എസ്‌യു ജില്ലാ സെക്രട്ടറി സാൻജോസിനു വീണ്ടും ഭീഷണി. പഠിക്കാനായി കാര്യവട്ടം കാന്പസിൽ എത്തിയാൽ മർദിക്കുമെന്നാണ് എസ്എഫ്ഐയുടെ ഭീഷണിയെന്നാണ് പരാതി.

കേസുമായി മുന്നോട്ടു പോയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നു ചില സുഹൃത്തുക്കളോട് എസ്എഫ് ഐക്കാർ പറഞ്ഞതായി സാൻജോസ് ആരോപിക്കുന്നു. ഇടിമുറിയിൽ എസ്എഫ്ഐക്കാർ മർദിച്ചതുമായി ബന്ധപ്പെട്ടു സാൻജോസ് പരാതി നൽകിയിരുന്നു.


എന്നാൽ, ദുർബല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന ആരോപണവും ഉയർന്നിരുന്നു. സാൻജോസിനെ മർദിച്ചതുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള എസ്എഫ്ഐക്കാർ ക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസ് തയാറായിട്ടില്ലെന്നും ആരോപണമുണ്ട്.