വയനാടൻ ശൗര്യം ഇനി തിരുവനന്തപുരത്ത്
Monday, July 8, 2024 6:34 AM IST
തിരുവനന്തപുരം: സൗത്ത് വയനാട് ഫോറസ്റ്റ് സബ് ഡിവിഷന്‍റെ കീഴിലുള്ള കേണിച്ചിറയിൽ നിന്നു പിടികൂടിയ ആണ്‍ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. മൃഗശാലയിൽ പ്രത്യേകം സജ്ജമാക്കിയ ക്വാറന്‍റീൻ കൂട്ടിലാണ് ഇപ്പോൾ കടുവയെ പാർപ്പിച്ചിരിക്കുന്നത്. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയാൽ കടുവയെ സാധാരണ കൂട്ടിലേക്ക് മാറ്റും.

ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുകളുമുണ്ട്. മറ്റേതെങ്കിലും കടുവയുടെ ആക്രമണത്തിലാകും മുറിവുകൾ സംഭവിച്ചതെന്നു കരുതുന്നു. പ്രാഥമിക പരിശോധനയിൽ മറ്റു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.

വിശദമായ പരിശോധനകൾ നടത്തിയ ശേഷമേ ആരോഗ്യസ്ഥിതി പൂർണമായി വിലയിരുത്താൻ സാധിക്കുകയുള്ളൂവെന്നു മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണ്‍ അറിയിച്ചു.


വയനാട്ടിലെ ജനവാസ മേഖലയിൽ പ്രശ്നം സൃഷ്ടിക്കാൻ തുടങ്ങിയതോടെയാണ് കഴിഞ്ഞ 23ന് വനം വകുപ്പ് കടുവയെ കെണിയിലാക്കിയത്. വയനാട് കുപ്പാടിയിൽ വനം വകുപ്പിന്‍റെ കടുവ പുനരധിവാസ കേന്ദ്രം ഉണ്ട്. ‌കൂടുതൽ ആരോഗ്യ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് കടുവയെ മൃഗശാല ആശുപത്രിയിലേക്ക് എത്തിച്ചത്.

നിലവിൽ തിരുവനന്തപുരം മൃഗശാലയിൽ രണ്ട് ബംഗാൾ കടുവകളും രണ്ട് വെള്ളക്കടുവകളുമുണ്ട്. ഇതിൽ ബബിത എന്ന പേരുള്ള ഒരു പെണ്‍ കടുവയെ കഴിഞ്ഞ മാർച്ച് 22ന് വയനാട് നിന്നു തന്നെ കൊണ്ടുവന്നതാണ്. ഇപ്പോൾ എത്തിച്ച ആണ്‍ കടുവ ഉൾപ്പെടെ മൃഗശാലയിൽ ആകെ അഞ്ച് കടുവകളായി.