Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മരണവാറണ്ടുമായി ലഹരിയുടെ ഗൃഹപ്രവേശം
Friday, August 11, 2023 12:54 AM IST
നാടാകെ മദ്യമെത്തിക്കുകയും മയക്കുമരുന്നിനെതിരേ ഫലപ്രദമായൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാരിന് കൊലപാതകങ്ങളും അക്രമങ്ങളും തടയാനായെന്നു വരില്ല. സാമൂഹിക പ്രവർത്തകരും മതസംഘടനകളും മാധ്യമങ്ങളുമൊക്കെ പുത്തൻ ഭീഷണികളെ നേരിടാനുള്ള മാർഗങ്ങൾ ആരായേണ്ടതുണ്ട്. അല്ലെങ്കിൽ, പാലു കൊടുത്തു വളർത്തിയവരെ പോലും കാലപുരിക്കയയ്ക്കുന്ന ജന്മങ്ങൾ നാടാകെ പെരുകും.
ഭക്ഷണം കഴിക്കാൻ മടി കാണിച്ചതിനാണ് ഇടുക്കിയിൽ മകന്റെ കൈയിലിരുന്ന ഗ്ലാസുകൊണ്ടുള്ള അടിയേറ്റ് അമ്മ മരിച്ചത്. കിടപ്പുരോഗിയായിരുന്ന ആ അമ്മ അന്ത്യശ്വാസം വലിച്ചപ്പോൾ ചിന്തിച്ചതെന്തായിരിക്കും? ഒരു പക്ഷേ, അവൻ കുഞ്ഞായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ കഥ പറഞ്ഞും പാട്ടുപാടിയും പിന്നാലെ ഓടിനടന്നതും, സമയത്തെക്കുറിച്ചു ചിന്തിക്കാതെ വാത്സല്യത്തോടെ കഴിപ്പിച്ചതുമൊക്കെ ആയിരിക്കാം. പക്ഷേ, കൊടുത്ത സ്നേഹത്തിന്റെ ഒരംശവും തിരിച്ചുകിട്ടാതെ അതേ മകന്റെ അടിയേറ്റു മരിക്കാനായിരുന്നു അമ്മയുടെ ദുർവിധി. എത്ര ഭയാനകമായ ആഘാതവും വേദനയുമാണ് അത്. ഇതിപ്പോൾ ഒറ്റപ്പെട്ടൊരു ക്രൂരതയല്ലാത്തതിനാൽ കേരളം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
ജൂലൈ 30നാണ് ഇടുക്കിയിലെ കൊലപാതകം നടന്നത്. കിടപ്പുരോഗിയായ അമ്മ ഭക്ഷണം തുപ്പിക്കളഞ്ഞതിനാണത്രേ കൈയിലിരുന്ന ഗ്ലാസ് കൊണ്ട് മകൻ തലയ്ക്കടിച്ചത്. അരിശം തീരാതെ തല ഭിത്തിയിലിടിപ്പിക്കുകയും ചെയ്തു. കട്ടിലിൽനിന്നു താഴെ വീണതാണെന്നു പറഞ്ഞ് അയൽക്കാരെയും കൂട്ടി മകൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴാം തീയതി അമ്മ മരിച്ചു. പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഒരാഴ്ച മുന്‍പാണ് പത്തനംതിട്ട പരുമല സ്വദേശികളായ കൃഷ്ണൻകുട്ടിയെയും ശാരദയെയും മകൻ അനിൽ കുമാർ വകവരുത്തിയത്. സ്വത്തുതർക്കത്തെ തുടർന്നുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
പക്ഷേ, അതിനൊക്കെ മുന്‍പും മകൻ മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സഹികെട്ട് വേറെ വീടു വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന രണ്ടുപേർക്കും മകനോടൊപ്പം ജീവിക്കാൻ എത്തിയതിന്റെ മൂന്നാം നാൾ ജീവൻ നഷ്ടപ്പെട്ടു. ആലപ്പുഴ ഭരണിക്കാവിൽ മദ്യപിക്കാൻ പണം നൽകാതിരുന്നതിന് അറുപത്തിയഞ്ചുകാരി രമയെ മകൻ നിഥിൻ കഴുത്തു ഞെരിച്ചു കൊന്നത് കഴിഞ്ഞ മാർച്ചിൽ. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാളായിരുന്നു പ്രതി. മാതാപിതാക്കളെ മക്കളും, മക്കളെ മാതാപിതാക്കളും ആക്രമിക്കുന്ന വാർത്തകളുടെ എണ്ണം കേരളത്തിലും വർധിക്കുകയാണ്. പണത്തോടുള്ള ആർത്തിയും ശിഥിലമായ കുടുംബബന്ധങ്ങളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവുമാണ് പ്രധാന കാരണങ്ങൾ.
ഇന്നലെയാണ് അടിമാലിയിൽ മദ്യപാനി മകനെ വെട്ടി പരിക്കേൽപ്പിച്ച വാർത്ത പുറത്തുവന്നത്. തടയാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. മദ്യപിച്ചു സ്ഥിരമായി വീട്ടിൽ ബഹളമുണ്ടാക്കുന്നതു ചോദ്യം ചെയ്തതിനാണ് മകനെ വെട്ടിയത്. മദ്യക്കച്ചവടം കുറഞ്ഞ ബെവ്കോ ഔട്ട്ലെറ്റുകളിലെ മാനേജർമാരോട് വിശദീകരണം ചോദിച്ച ബിവറേജസ് കോർപറേഷനും സർക്കാരും സമൂഹവുമൊക്കെ ഈ അപകടം തിരിച്ചറിയണം. മറ്റു പല കാരണങ്ങളുമുണ്ടെങ്കിലും കൊലപാതകത്തിനും അക്രമത്തിനും കുറ്റവാളികളെ ഒരുക്കുന്നതു മദ്യവും മയക്കുമരുന്നുമാണ്. ഇനിയുള്ള നാളുകളിൽ ഇതു കേരളത്തിന്റെ കുടുംബ-സാമൂഹിക പ്രശ്നമായി മാറുമെന്നുള്ളതിനു സംശയമില്ല.
സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന പുത്തൻ സംസ്കാരങ്ങൾ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിൽ വിള്ളൽ വീഴ്ത്തുകയാണ്. സ്വാതന്ത്ര്യത്തിന്റെ മറവിൽ അവ ഇറക്കുമതി ചെയ്യുന്ന അരാജകത്വം കുടുംബങ്ങളുടെ സുരക്ഷിതത്വത്തിൽനിന്നും ആനന്ദത്തിൽനിന്നും ആളുകളെ വ്യാമോഹിപ്പിച്ച് ഇറക്കിക്കൊണ്ടുപോകുകയാണ്. രാഷ്ട്രീയക്കാരും ഗുണ്ടാസംഘങ്ങളും മാനസിക വൈകൃതമുള്ളവരുമൊക്കെ ചെയ്തിരുന്ന അക്രമങ്ങളും കൊലപാതകങ്ങളും മുന്പെങ്ങുമില്ലാത്തവിധം വീടുകളിലേക്കെത്തിയിട്ടുണ്ട്. കൊലപാതകങ്ങൾ മാത്രമല്ല, അതിനോടടുത്തുള്ള അക്രമങ്ങളും വർധിക്കുകയാണ്. എന്തക്രമത്തിനും മടിയില്ലാത്തവരാണ് ലഹരിക്കടിമകളായവർ. കുടുംബാംഗങ്ങളായതിനാൽ പലരും പരാതിപ്പെടാറില്ല. വിദ്യാർഥികൾ എന്തു ചെയ്താലും അധ്യാപകർ ഇടപെടാത്തത് ഭയന്നിട്ടുകൂടിയാണ്.
നാടാകെ മദ്യമെത്തിക്കുകയും മയക്കുമരുന്നിനെതിരേ ഫലപ്രദമായൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാരിന് കൊലപാതകങ്ങളും അക്രമങ്ങളും തടയാനായെന്നു വരില്ല. സാമൂഹിക പ്രവർത്തകരും മതസംഘടനകളും മാധ്യമങ്ങളുമൊക്കെ പുത്തൻ ഭീഷണികളെ നേരിടാനുള്ള മാർഗങ്ങൾ ആരായേണ്ടതുണ്ട്. അല്ലെങ്കിൽ, പാലുകൊടുത്തുവളർത്തിയവരെ പോലും കാലപുരിക്കയയ്ക്കുന്ന ജന്മങ്ങൾ നാടാകെ പെരുകും.
മാതാപിതാക്കളെ സംരക്ഷിക്കുന്നത് ഒട്ടും പ്രയാസമില്ലാത്ത കാര്യമായതുകൊണ്ടല്ല, ആയിരക്കണക്കിനു വീടുകളിൽ അവർക്കു കുറവൊന്നുമില്ലാതെ മക്കൾ നോക്കുന്നത്. അവരുടെ വിയർപ്പിന്റെ വിലയാണു തന്റെ തണ്ടും തടിയുമെന്നു തിരിച്ചറിയുന്നതുകൊണ്ടും രോഗത്തിന്റെയും പ്രായത്തിന്റെയും വേദനയുടെയും കാലത്ത് അക്ഷമയും രോഷവുമൊക്കെ പതിവുള്ളതാണെന്ന സാമാന്യബോധമുള്ളതുകൊണ്ടുമാണ്. അത്തരം ബോധമില്ലാത്തവർ മദ്യവും മയക്കുമരുന്നുംകൂടി ഉപയോഗിച്ചാലുള്ള ഭീഷണിയാണ് മരണവാറണ്ടുമായി പടിവാതിൽക്കലെത്തിയിരിക്കുന്നത്. തടയാൻ വൈകിയാൽ ക്ഷണിക്കാതെതന്നെ അത് അകത്തുകയറും.
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
കോടതി പറഞ്ഞത് അന്വേഷണ ഏജൻസികളോടല്ല
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
കോടതി പറഞ്ഞത് അന്വേഷണ ഏജൻസികളോടല്ല
Latest News
കണ്ണൂരിലെ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍ വിസി പുനര്‍നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍
കോടതി വിധി അംഗീകരിക്കുന്നു, റിവ്യു ഹര്‍ജി നല്‍കില്ല: ഗോപിനാഥ് രവീന്ദ്രന്
യുജിസി ചട്ടങ്ങള്‍ ലംഘിച്ചു, മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണമെന്ന് സതീശന്
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു: മന്ത്രി ആർ. ബിന്ദു
Latest News
കണ്ണൂരിലെ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍ വിസി പുനര്‍നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍
കോടതി വിധി അംഗീകരിക്കുന്നു, റിവ്യു ഹര്‍ജി നല്‍കില്ല: ഗോപിനാഥ് രവീന്ദ്രന്
യുജിസി ചട്ടങ്ങള്‍ ലംഘിച്ചു, മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണമെന്ന് സതീശന്
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു: മന്ത്രി ആർ. ബിന്ദു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top