Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
രാജ്യത്തെ നാണംകെടുത്തുന്ന സൈബർ ആക്രമണം
Friday, June 30, 2023 1:19 AM IST
മറുപടിയില്ലെങ്കിൽ ചോദ്യങ്ങളെയും ചോദ്യകർത്താവിനെയും ആക്രമിക്കുകയല്ല വേണ്ടത്. രാജ്യത്ത് ഒരിക്കൽപോലും പത്രസമ്മേളനം നടത്താൻ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള ആരാധകരുടെ വ്യഗ്രത ലോകത്ത ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അപമാനമായി മാറരുത്.
ജനസംഖ്യ കൂടുതലായതിനാൽ നാം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാകുന്നത് വെറും സാങ്കേതികത്വമാണ്. മറിച്ച്, ജനാധിപത്യമൂല്യങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ് നമ്മെ ആ സ്ഥാനത്ത് എത്തിക്കേണ്ടത്. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയ്ക്ക് ഏൽക്കേണ്ടിവന്ന സൈബർ ആക്രമണം നമ്മുടെ വലിപ്പത്തെയല്ല അൽപത്തത്തെയാണ് പ്രകാശിപ്പിച്ചത്. അതു ലോകമറിയുകയും അമേരിക്ക, പത്രപ്രവർത്തകയെ പിന്തുണച്ച് പ്രസ്താവനയിറക്കുകയും ചെയ്തു. അതിലൂടെ ഇന്ത്യക്കുണ്ടായ അപമാനത്തിന്റെ ആഴം സൈബർ അക്രമികൾക്കു മനസിലാകാനിടയില്ല. പക്ഷേ, മഹാഭൂരിപക്ഷം വരുന്ന മറ്റു പൗരന്മാരുടെ കാര്യം അങ്ങനെയല്ലല്ലോ.
വൈറ്റ് ഹൗസ് റിപ്പോർട്ടർ എന്നറിയപ്പെടുന്ന പ്രശസ്ത പത്രപ്രവർത്തകയാണ് വാൾ സ്ട്രീറ്റ് ജേണലിന്റെ സീനിയർ റിപ്പോർട്ടർ സബ്രീന സിദ്ദിഖി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും വൈറ്റ്ഹൗസിൽനിന്നുള്ള വാർത്തകളും ഉൾപ്പെടെ അമേരിക്കൻ രാഷ്ട്രീയകാര്യ റിപ്പോർട്ടിംഗിൽ മികവ് തെളിയിച്ച വ്യക്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനത്തിനിടെ കഴിഞ്ഞ 22ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് സബ്രീന മോദിയോടു ചോദ്യം ചോദിച്ചത്: “ഇന്ത്യക്ക്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അഭിമാനകരമായ പാരന്പര്യമുണ്ട്.
പക്ഷേ, മത ന്യൂനപക്ഷങ്ങൾക്കു വിവേചനം അനുഭവിക്കേണ്ടി വരുന്നെന്നും വിമർശകരെ നിശബ്ദരാക്കുന്നെന്നും നിരവധി മനുഷ്യാവകാശ സംഘടനകൾ പറയുന്നുണ്ട്. മുസ്ലിംകൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും എന്തു നടപടികളെടുക്കാനാണ് താങ്കളും സർക്കാരും ആഗ്രഹിക്കുന്നത്?’’ ഈ ചോദ്യം പക്ഷേ, ഇന്ത്യയിലെ ഭരണാനുകൂലികളും മോദിഭക്തരുമായവർക്ക് സഹിക്കാനായില്ല. തുടർന്ന് തെരുവുനായ ആക്രമണത്തെ ഓർമിപ്പിക്കുംവിധം സോഷ്യൽ മീഡിയയിൽ സബ്രീനയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ മകളെന്നുൾപ്പെടെയുള്ള പരാമർശങ്ങളും അസഭ്യവും അശ്ലീലവുമൊക്കെ വാരിക്കോരി ചൊരിഞ്ഞു.
പക്ഷേ, ഇന്ത്യയിലെ സ്ഥിതിയല്ലല്ലോ അമേരിക്കയിൽ. അവർ പത്രപ്രവർത്തകയുടെ പക്ഷത്തായിരുന്നു. “സൈബർ ആക്രമണ റിപ്പോർട്ടുകൾ ഞങ്ങളറിഞ്ഞു. അത് അസ്വീകാര്യമാണ്. ഏതു സാഹചര്യത്തിലും എവിടെയായാലും മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുന്നതിനെ ഞങ്ങൾ പൂർണമായും അപലപിക്കുന്നു.’’ യുഎസ് സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോ-ഓർഡിനേറ്റർ ജോൺ കിർബി പ്രതികരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞത്, തന്റെ ജോലി ചെയ്യാൻ ശ്രമിക്കുന്ന പത്രപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന യാതൊരു നീക്കത്തെയും അംഗീകരിക്കാനാവില്ലെന്നാണ്.
സബ്രീനയുടെ ചോദ്യത്തിനു മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു: “ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎൻഎയിൽ ജനാധിപത്യമുണ്ട്. ജനാധിപത്യം നമ്മുടെ ആത്മാവിലുണ്ട്, അതിലാണു നാം ജീവിക്കുന്നത്. അതു നമ്മുടെ ഭരണഘടനകളിൽ എഴുതിച്ചേർത്തിട്ടുള്ളതുമാണ്. അതുകൊണ്ട്, ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയുമൊന്നും പേരിൽ വിവേചനമെന്ന പ്രശ്നമില്ല.’’ പ്രധാനമന്ത്രി അമേരിക്കയിൽ പറഞ്ഞതാണോ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ യഥാർഥ അവസ്ഥയെന്ന ചോദ്യം അവിടെ നിൽക്കട്ടെ. പക്ഷേ, ഇത്തരമൊരു ചോദ്യം ചോദിക്കാനാവില്ലെന്നു പറഞ്ഞാൽ അതിനർഥം പ്രധാനമന്ത്രി അമേരിക്കയിൽ പറഞ്ഞതല്ല ഇന്ത്യയിലെ സ്ഥിതി എന്നല്ലേ? ലോകം ഇതൊക്കെ കാണുകയാണ്. വ്യാപാരബന്ധങ്ങളും കരാറുകളും സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ മനുഷ്യാവകാശങ്ങൾക്കു നേരേ ലോകനേതാക്കൾ കണ്ണടച്ചെന്നു വരാം. പക്ഷേ, ആ രാജ്യങ്ങളുടെ പൊതുബോധം നേതാക്കൾക്കൊപ്പമായിരിക്കില്ല. ആ മറുവശം അമേരിക്കൻ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്സിൽ 180 രാജ്യങ്ങളിൽ 161-ാം സ്ഥാനത്തേക്ക് ഇന്ത്യ കൂപ്പുകുത്തിയതും മോദിയെ വിമർശിച്ച ബിബിസി ഓഫീസുകൾ റെയ്ഡ് ചെയ്തതും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം ഇല്ലാതാക്കിയതും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതുമൊക്കെ അവർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണെന്നാണ് ലോസാഞ്ചലസ് ടൈംസ് ചൂണ്ടിക്കാട്ടിയത്. “സ്വേച്ഛാധിപത്യത്തിനെതിരേയുള്ള പോരാട്ടത്തിൽ സ്വേച്ഛാധിപത്യ ഇന്ത്യ ഒരിക്കലും ഒരു നല്ല സുഹൃത്തായിരിക്കില്ല. സുസ്ഥിരമായ സഖ്യത്തിന് സത്യസന്ധമായ മൂല്യങ്ങൾ ആവശ്യമാണ്.’’ ലോസാഞ്ചലസിന്റെ തുറന്നെഴുത്ത് അമേരിക്കൻ പ്രസിഡന്റിനു കൊടുത്ത മുന്നറിയിപ്പുകൂടി ആയിട്ടുണ്ട്.
ജനാധിപത്യത്തെ പരാജയപ്പെടുത്തുന്ന ഏറ്റവും മൂർച്ചയേറിയ ആയുധമായ അസഹിഷ്ണുതയെ കൈയിലെടുത്തിരിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ആരായാലും അവരതു താഴത്തു വയ്ക്കണം. മറുപടിയില്ലെങ്കിൽ ചോദ്യങ്ങളെയും ചോദ്യകർത്താവിനെയും ആക്രമിക്കുകയല്ല വേണ്ടത്. രാജ്യത്ത് ഒരിക്കൽപോലും പത്രസമ്മേളനം നടത്താൻ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള ആരാധകരുടെ വ്യഗ്രത ലോകത്ത ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അപമാനമായി മാറരുത്.
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
Latest News
"തല ബലമായി താഴ്ത്തി, കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു': ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി പുറത്ത്
റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി
അസമിൽ നാല് വിഘടനവാദികൾ പോലീസിൽ കീഴടങ്ങി
മുഖ്യമന്ത്രിക്ക് കരിങ്കൊടി; മലപ്പുറത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം
കോപ് 28 : പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി
Latest News
"തല ബലമായി താഴ്ത്തി, കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു': ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി പുറത്ത്
റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി
അസമിൽ നാല് വിഘടനവാദികൾ പോലീസിൽ കീഴടങ്ങി
മുഖ്യമന്ത്രിക്ക് കരിങ്കൊടി; മലപ്പുറത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം
കോപ് 28 : പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top