Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മലിനജലാശയങ്ങൾക്ക് പോളകൊണ്ടു പുഷ്പചക്രം
Friday, June 16, 2023 11:17 PM IST
മലയോര മേഖലകളിലൊഴികെ സംസ്ഥാനത്തൊട്ടാകെ ഇത്ര ഗുരുതരമായ
പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കുളവാഴ ഭീഷണി സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതിയെ
തന്നെ ബാധിക്കുകയാണ്.
കാൽ നൂറ്റാണ്ടു മുന്പുവരെ കേരളത്തിലെ തോടുകളിലും പുഴകളിലുമൊക്കെ കുളിച്ച് ആഹ്ലാദത്തോടെ മടങ്ങുന്ന ഒരു ജനതയുണ്ടായിരുന്നു. പിന്നീട് അവരുടെ എണ്ണം കുറഞ്ഞുവന്നെങ്കിലും ഒരു ദശാബ്ദം മുന്പുവരെ അത് അപൂർവമായിരുന്നില്ല. എന്നാൽ, അത്തരമൊരു കാഴ്ച കേരളത്തിൽനിന്ന് ഏതാണ്ട് പൂർണമായും ഇല്ലാതായിരിക്കുന്നു.
മുങ്ങിക്കുളിക്കാൻ പോയിട്ട്, കൈകൊണ്ട് തൊട്ടാൽ കുളിക്കേണ്ട അവസ്ഥയിലാണ് ജലാശയങ്ങൾ. മനുഷ്യസംസ്കാരത്തിന്റെതന്നെ പിള്ളത്തൊട്ടിലായിരുന്ന നദികളെയും ജലാശയങ്ങളെയും കുപ്പത്തൊട്ടിയാക്കിയതിൽ ഒന്നാമത്തെ പങ്ക് സർക്കാരിനാണെങ്കിലും പൗരന്മാർക്കും കൈ കഴുകാനാവില്ല. സർക്കാരും അതിന്റെ പ്രാദേശിക നടത്തിപ്പുവിഭാഗമെന്നു പറയാവുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അന്പേ പരാജയപ്പെട്ട മാലിന്യ നിർമാർജനത്തിന്റെ നാൾവഴികൾക്കൊടുവിൽ ജലാശയങ്ങളെല്ലാം വിഷസംഭരണ കേന്ദ്രങ്ങളായി ജീവനറ്റു കിടക്കുന്നു. അതിനു മുകളിലാണ് ഇപ്പോൾ കുളവാഴകൾ പുഷ്പചക്രത്താൽ അന്തിമോപചാരമർപ്പിക്കുന്നത്.
കേരളത്തിന്റെ വിനോദസഞ്ചാരത്തെയും മത്സ്യസന്പത്തിനെയും കൃഷിയെയുമൊക്കെ ബാധിക്കുന്ന പോള അഥവാ കുളവാഴകൾ തീരാശാപമായി മാറിയിരിക്കുകയാണ്. ചപ്പുചവറുകളും പ്ലാസ്റ്റിക്കും നിറഞ്ഞ തോടുകൾക്കു മുകളിലാണ് പോള നിറഞ്ഞിരിക്കുന്നത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇതിനു മുകളിൽ കിടക്കുന്ന കാഴ്ചയും നാടിന് അപമാനമായിക്കഴിഞ്ഞു.
സംസ്ഥാനത്തൊട്ടാകെ പോളശല്യമുണ്ടെങ്കിലും കുട്ടനാട്ടിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണെങ്കിലും അതു ഭാഗികമായി. കോട്ടയത്തുനിന്ന് 10 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരത്തെത്തി വേണം ബോട്ടിൽ കയറാൻ. അവിടെനിന്നുള്ള യാത്രയിലും പോളശല്യം രൂക്ഷമാണ്. രാത്രിയിൽ ആലപ്പുഴയിൽനിന്നുള്ള ബോട്ട് കോട്ടയത്ത് എത്തുന്നില്ലാത്തതിനാൽ അത്യാവശ്യ യാത്രക്കാർ മാത്രമാണ് ബോട്ടിൽ കയറുന്നത്. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കുട്ടനാടിന്റെ അതുല്യകാഴ്ച കണ്ടുള്ള യാത്രയ്ക്ക് ആശ്രയിച്ചിരുന്ന സർക്കാർ ബോട്ടുകളിൽ ഇപ്പോൾ തിരക്കില്ലാതായി. കൊടൂരാറും വേന്പനാട്ടുകായലുമെല്ലാം പോളകൊണ്ടു നിറയുകയാണ്. നമുക്ക് വിനോദസഞ്ചാരത്തിനുള്ള മാർഗങ്ങളുണ്ട്. പക്ഷേ, അവ പരിപാലിക്കാൻ സ്ഥായിയായ പദ്ധതികളില്ല.
ഒരുകാലത്ത് കേരളത്തിലെ തോടുകളിലുണ്ടായിരുന്ന ആഫ്രിക്കൻ പായലിന്റെ സ്ഥാനത്താണ് ഇപ്പോൾ കുളവാഴ നിറഞ്ഞിരിക്കുന്നത്. പായലിനെ ഭക്ഷിക്കുന്ന വണ്ടിനെ ഇറക്കി ആഫ്രിക്കൻ പായലിനെ തുരത്താനായി. പക്ഷേ, അത്തരം വിദ്യകളൊന്നും കുളവാഴയെ നശിപ്പിക്കാനാവില്ല. ഇതിനെ നശിപ്പിക്കുന്നതിൽ ലോകം ഇതുവരെ വിജയിച്ചിട്ടില്ല. പക്ഷേ, പല രാജ്യങ്ങളും അതിനെ കൈകാര്യം ചെയ്യാൻ പഠിച്ചു. ജൈവവളമാക്കിയും കത്തിക്കാനുള്ള ഇന്ധനമാക്കിയും ഡിസ്പോസിബിൾ പ്ലെയ്റ്റുകളും ചിത്രം വരയ്ക്കുന്നതിനുള്ള കാൻവാസുകളും പോലെ ഉപകാരപ്രദമായ മറ്റ് ഉത്പന്നങ്ങൾ നിർമിച്ചും കുളവാഴയെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ലോകം. കേരളത്തിലും പരീക്ഷണങ്ങൾ നടത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. അതിനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കാനായാൽ കുളവാഴ നിർമാർജനത്തിന് വർഷം തോറും ചെലവഴിക്കുന്ന വൻ തുക പഞ്ചായത്തുകൾക്ക് ലാഭിക്കാനാകും. പോള വാരൽ പലർക്കും പണംവാരലിനുള്ള മാർഗമായിട്ടുണ്ടെന്നും ആരോപണമുണ്ട്. വർഷകാലത്ത് തോടുകൾ നിറയുന്പോൾ ഒഴുക്കിനനുസരിച്ചു തള്ളിവിടുകയാണു ചെയ്യുന്നത്. അത് പോളനിർമാർജനമല്ല, മറ്റൊരിടത്തേക്ക് തള്ളിവിടലാണ്.
വിനോദസഞ്ചാരത്തിനു മാത്രമല്ല കുളവാഴയുടെ ആധിക്യം തടസമായിരിക്കുന്നത്. കൃഷിക്കും മത്സ്യ പ്രജനനത്തിനും മത്സ്യബന്ധനത്തിനുമൊക്കെ കടുത്ത ഭീഷണിയായി മാറിക്കഴിഞ്ഞു. കുട്ടനാട്ടിലുൾപ്പെടെ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ഇതു ബാധിച്ചിട്ടുണ്ട്. വെള്ളത്തിനടിയിലേക്കു സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ മത്സ്യമുൾപ്പെടെ സകല ജലജീവികൾക്കും ഭീഷണിയാണിത്. മഴക്കാലം ശക്തിപ്പെടുന്ന ജൂൺ-ജൂലൈ മാസങ്ങളാണ് മത്സ്യങ്ങളുടെ പ്രജനനകാലം. പോള മൂടിക്കിടക്കുന്ന ജലാശയങ്ങളിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വിരിയുന്ന മത്സക്കുഞ്ഞുങ്ങളിലേറെയും ചത്തൊടുങ്ങുകയാണ്. ഉൾനാടൻ ജലാശയങ്ങളിൽ സർക്കാർ നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളും നശിക്കുന്നതിന്റെ പ്രധാന കാരണം ഇതാണെന്നു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
മലയോര മേഖലകളിലൊഴിച്ച് സംസ്ഥാനത്തൊട്ടാകെ ഇത്ര ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കുളവാഴഭീഷണി സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുകയാണ്. സർക്കാരിന്റെ അടിയന്തരശ്രദ്ധ ഇതിലുണ്ടാകണം. ജൈവവളമാക്കാനുള്ള പദ്ധതികൾ ഉണ്ടെങ്കിൽത്തന്നെ ഇതിനെ വലിയൊരളവ് നിയന്ത്രിക്കാനാകും. കുടുംബശ്രീകളെയും തൊഴിലുറപ്പു പദ്ധതിയെയും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താനാകും. സംസ്ഥാനതലത്തിൽ വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ച് തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ടു നടപ്പാക്കുകയാണു വേണ്ടത്. അല്ലാത്തപക്ഷം, പോളനിർമാർജനത്തിന് വകയിരുത്തുന്ന കോടികളുടെ ഫണ്ട് വെള്ളത്തിലാകുമെന്നതിൽ സംശയമില്ല. വർഷങ്ങളായി കോടികൾ മുടക്കുന്നതും അതിലേറെയും മുക്കുന്നതും നാളിതുവരെ വിജയിപ്പിക്കാനാകാത്തതുമായ മാലിന്യ നിർമാർജനത്തിന്റെ വഴിയേ പോളയും കേരളത്തെ കൊണ്ടുപോകരുത്.
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
Latest News
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
പണം വാങ്ങി കബളിപ്പിച്ചു; പ്രതികാരം കുട്ടിയുടെ അച്ഛനോട്: പദ്മകുമാർ
"കഷണ്ടിയുള്ള മാമൻ'; പദ്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
സന്നിധാനത്ത് കനത്ത മഴ
പദ്മകുമാർ ബേക്കറി നടത്തുന്നു; അയൽക്കാരോട് സഹകരണമില്ല: നാട്ടുകാർ
Latest News
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
പണം വാങ്ങി കബളിപ്പിച്ചു; പ്രതികാരം കുട്ടിയുടെ അച്ഛനോട്: പദ്മകുമാർ
"കഷണ്ടിയുള്ള മാമൻ'; പദ്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
സന്നിധാനത്ത് കനത്ത മഴ
പദ്മകുമാർ ബേക്കറി നടത്തുന്നു; അയൽക്കാരോട് സഹകരണമില്ല: നാട്ടുകാർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top