ദേ ദേവിക നായികയായി
Tuesday, June 18, 2024 11:52 AM IST
കരിയറിലെ ആദ്യ രണ്ടു സിനിമകളിലും ദേവിക സഞ്ജയ് അഭിനയിച്ചത് സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍. ഞാന്‍ പ്രകാശന്‍, മകള്‍ എന്നീ സിനിമകളിലെ കൗമാരക്കാരിയുടെ വേഷങ്ങള്‍ക്ക് ശേഷം, ദേവിക നായികാ വേഷത്തിലെത്തിയ "വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' ഈ കഴിഞ്ഞ വാരം തിയറ്ററുകളിലെത്തി.

ദേവിക ചെയ്ത ഞാന്‍ പ്രകാശനിലെ ടിനമോളും മകളിലെ അപര്‍ണയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായി നായികാ വേഷത്തിലെത്തിയ "വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'യില്‍ ജാനകി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ദേവിക കാഴ്ചവച്ചിരിക്കുന്നത്.



പ്രണയരംഗങ്ങളിലും ഇമോഷണല്‍ രംഗങ്ങളിലുമൊക്കെ ദേവിക ഏറെ മികവു പുലര്‍ത്തിയെന്നു നിസംശയം പറയാം.റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നായകനായെത്തിയ റാഫിയുടെ മകൻ മുബീന്‍ റാഫിയും ദേവികയും ചേര്‍ന്നുള്ള കെമിസ്ട്രി നല്ല രീതിയില്‍ വര്‍ക്കായിട്ടുമുണ്ടെന്നാണ് പ്രേക്ഷകപക്ഷം. ദേവിക സഞ്ജയ് സംസാരിക്കുന്നു.

ഞാന്‍ പ്രകാശനിലേക്ക്



എന്നെ ഏഴാം ക്ലാസില്‍ പഠിപ്പിച്ച എന്‍റെ സ്‌കൂളിലെ രേണുക ടീച്ചര്‍ വഴിയാണ് ഞാന്‍ സിനിമയിലെത്തുന്നത്. ടീച്ചറിന്‍റെ അച്ഛന്‍ ഡോ. ബാലകൃഷ്ണന്‍ സിനിമാ നിര്‍മാതാവായിരുന്നു. സത്യന്‍ സാറുമായി ഇവര്‍ക്കു നേരത്തേ പരിചയമുണ്ടായിരുന്നു.

അങ്ങനെ ഞാന്‍ പ്രകാശനിലേക്ക് കുട്ടിയെ ആവശ്യമായി വന്നപ്പോള്‍ മാമിനോട് സത്യൻ സാര്‍ ഇക്കാര്യം പറഞ്ഞു. എന്‍റെയൊരു കൂട്ടുകാരിയുടെ പേരാണ് ടീച്ചര്‍ അവരോടു പറഞ്ഞത്. ആ കൂട്ടുകാരി ചാനലില്‍ ഷോകളും ഡബ്ബിംഗും ഒക്കെ ചെയ്യുന്നയാളായിരുന്നു. എന്നാൽ, അവള്‍ അഭിനയിക്കാന്‍ താല്‍പര്യം കാണിച്ചില്ല, എനിക്കാണ് അഭിനയിക്കാന്‍ ഇഷ്ടമെന്നു മാമിനോടു പറഞ്ഞു. ഞാന്‍ സ്‌കൂളില്‍ അന്നും കലാരംഗത്തു സജീവമായിരുന്നു. നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു.

സത്യന്‍ അന്തിക്കാടിനൊപ്പം

ഞാന്‍ പ്രകാശനില്‍ ഞാനൊരു വേഷം ചെയ്തതിനാല്‍ രണ്ടാമത്തെ സിനിമയായ മകളിലേക്കു സത്യന്‍ സാര്‍ നേരിട്ടു വിളിക്കുകയായിരുന്നു. ഞാന്‍ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. സത്യന്‍ സാറിന്‍റെ സിനിമയിലാണ് അഭിനയിക്കുന്നത് എന്നത് ചിത്രീകരണം തുടങ്ങിയ ശേഷവും എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു.



സത്യന്‍ സാറിന്‍റെ രണ്ടു സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഒരിക്കലും അങ്ങനെയൊരു അവസരം ലഭിക്കുമെന്നു കരുതിയില്ല. ഒരുപാട് നന്ദിയും സന്തോഷവുമുണ്ട്. സത്യന്‍ സാറിന്‍റെ സിനിമകളെല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളിലും ഒടുവില്‍ നന്മ ജയിക്കുന്ന രീതിയാണ്. കുടുംബജീവിതവുമായി വളരെ അടുത്തു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളും. അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ട്.

നായികാനിരയിലേക്ക്

"വണ്‍സ് അപ്പോണ്‍ എ ടൗണ്‍ ഇന്‍ കൊച്ചി' എന്ന സിനിമയുടെ തിരക്കഥാകൃത്തായ റാഫി സാറിന്‍റെ ഭാര്യയും ഈ സിനിമയിലെ നായകന്‍ മുബിന്‍ ചേട്ടന്‍റ അമ്മയുമായ ആന്‍റി ഞാന്‍ അഭിനയിച്ച മകള്‍ ഒക്കെ കണ്ടിരുന്നു.



ഈ സിനിമയിലേക്കു നായികയെ തേടുന്ന സമയത്ത് മകളിലെ ആ കുട്ടി ഇപ്പോള്‍ കുറച്ചു വലുതായിട്ടുണ്ടാകും, ഒന്നു നോക്കെന്നു റാഫിക്കയോടു ആന്‍റി പറഞ്ഞു. അങ്ങനെ എന്നെ വിളിക്കുകയും ഞാന്‍ അദ്ദേഹത്തെ പോയി കാണുകയുമായിരുന്നു.

അദ്ദേഹം എന്നോടു കഥ പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞതനുസരിച്ച് നാദിര്‍ഷ സാറിനെ പോയി കണ്ടു. ഇന്‍ഡസ്ട്രിയില്‍ ഇത്രയും എക്‌സ്പീരിയന്‍സുള്ള ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ നേട്ടമാണ്. യുകെയിലൊക്കെ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന ജാനകി എന്നൊരു മലയാളി പെണ്‍കുട്ടിയുടെ വേഷമാണ് ഈ സിനിമയില്‍ ചെയ്തത്.

ശാന്തനായ സംവിധായകന്‍

വളരെ ശാന്തനായൊരു സംവിധായകനാണ് നാദിര്‍ഷ സാര്‍. ഒരിക്കല്‍പ്പോലും സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം ദേഷ്യപ്പെടുന്നതായി ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ പേടിയും ടെന്‍ഷനും ഇല്ലാതെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. ഒരു സീന്‍ ചെയ്യുമ്പോള്‍ അതെങ്ങനെ ചെയ്യാന്‍ പറ്റുമെന്നു നോക്കാൻ പറയും. അതിലുള്ള കറക്ഷന്‍സും സീനിനു വേണ്ട മീറ്ററുമൊക്കെ സാര്‍ പറഞ്ഞു തരും. എല്ലാവരെയും വളരെ കംഫര്‍ട്ടബിള്‍ ആക്കാന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം.

ആദ്യനായകന്‍

ഈ സിനിമയിലെ നായകന്‍ മുബീന്‍ ചേട്ടന്‍ എന്നേക്കാള്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്നേ സിനിമയിലെത്തിയ ആളാണ്. കുറെയേറെ സിനിമകളില്‍ സംവിധാന സഹായിയായി വര്‍ക്ക് ചെയ്തിട്ടുള്ളയാളാണ്. അഭിനയിക്കാനുള്ള താത്പര്യംകൊണ്ടാണ് മുബീന്‍ ചേട്ടന്‍ സഹസംവിധായകനായി വന്നു സിനിമയിലെ എല്ലാ കാര്യങ്ങളും പഠിച്ചെടുത്തത്.

അതുകൊണ്ടുതന്നെ ഈ സിനിമയില്‍ അദ്ദേഹത്തിന്‍റെ നൂറു ശതമാനം പ്രയത്‌നവുമുണ്ടെന്ന് ഒന്നിച്ചു ജോലി ചെയ്തപ്പോള്‍ എനിക്കു ബോധ്യമായി. സിനിമയ്ക്കു വേണ്ടി വളരെയധികം കഠിന പരിശ്രമം ചെയ്യുന്നയാളാണ് അദ്ദേഹം.



പുതിയ പ്രോജക്ടുകള്‍

ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ജയസൂര്യ സാറും അനുഷ്‌ക ഷെട്ടി മാമും നായികാനായകന്മാരായ കത്തനാരാണ്. രാജന്‍ തോമസ് സാര്‍ ആണ് സംവിധായകന്‍. ഗോകുലം ഫിലിംസാണ് നിർമിക്കുന്നത്.

കുടുംബവിശേഷം

കോഴിക്കോട് കൊയിലാണ്ടിയിലാണ് വീട്. അച്ഛന്‍ സഞ്ജയ്, അമ്മ ശ്രീലത, അനിയന്‍റെ പേര് ദേവാനന്ദ്. ഡിഗ്രി കഴിഞ്ഞു, ഇപ്പോള്‍ അഡ്വര്‍ടൈസിംഗ് ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സിന്‍ പിജി കോഴ്‌സിനു പഠിക്കുന്നു.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.