അമ്മയെ അവസാനമായി കാണാൻ മക്കളെത്തി; ആദാരഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
Saturday, September 21, 2024 10:46 AM IST
മലയാളത്തിന്‍റെ പ്രിയനടി കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാള ചലച്ചിത്രലോകം. മമ്മൂട്ടി, മോഹൻലാൽ, സിദ്ദീഖ്, മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി തുടങ്ങി സിനിമ -രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നും നിരവധിപേരാണ് അശ്രൂപൂക്കളുമായെത്തിയത്.

എറണാകുളം കളമശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിൽ ഉച്ചയ്ക്ക് 12വരെ പൊതുദര്‍ശനം നടക്കും. തുടർന്ന് പൊന്നമ്മയുടെ ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകും. വൈകുന്നേരം നാലിന് വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ നടക്കുക.

എറണാകുളം ലിസി ആശുപത്രിയില്‍ അർബുദ ബാധിതയായി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്.

1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. സംഗീത, നാടക രംഗത്ത് നിന്നും സിനിമാ മേഖലയിലെത്തി അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായി. ടെലിവിഷനിലും സജീവമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.