സത്യം തെളിയും, ഒരുപാട് കാര്യങ്ങൾ തുറന്ന് പറയാനുണ്ട്: സുധീഷ്
Tuesday, September 3, 2024 10:03 AM IST
തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതികരണവുമായി നടൻ സുധീഷ്. ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും എന്നാൽ ഒരുപാട് കാര്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും സുധീഷ് പറഞ്ഞു. അക്കാര്യം വൈകാതെ തുറന്ന് സംസാരിക്കുമെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ലഭിക്കണമെന്നും അന്വേഷിച്ച് തെളിയിക്കേണ്ട കാര്യമാണ് ഇതെന്നും സുധീഷ് പറഞ്ഞു.

കോഴിക്കോട് സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സുധീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.

364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. തുടർന്ന്, സിനിമാരംഗത്തെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ നടൻ സുധീഷിന്‍റെ മൊഴിയും പ്രത്യേക അന്വേഷണ സംഘം ശേഖരിക്കുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.