ആറായിരത്തിലധികം വംശീയാക്രമണങ്ങൾ നടന്നതായി എഫ്ബിഐ
Thursday, November 16, 2017 11:33 AM IST
വാഷിംഗ്ടണ്‍: 2016ൽ അമേരിക്കയിൽ ആറായിരത്തിലധികം വംശീയാക്രമണങ്ങൾ നടന്നതായി നവംബർ 13നു എഫ്ബിഐ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 2015 നടന്നതിനേക്കാൾ 5 ശതമാനം വർധനവാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കറുത്ത വർഗക്കാർക്കെതിരെയും യൂദർക്കെതിരെയുമാണ് ഭൂരിപക്ഷം അതിക്രമങ്ങൾ നടന്നിട്ടുള്ളതെന്നും എന്നാൽ മുസ്ലീങ്ങൾക്കെതിരേയും നിരവധി അക്രമസംഭവങ്ങൾ നടന്നിട്ടുണ്ട്.

ഹിന്ദുക്കൾക്കെതിരെ പന്ത്രണ്ടും സിക്കുകൾക്കെതിരെ ഏഴും ബുദ്ധിസ്റ്റിനെതിരെ ഒന്നും കേസുകളാണ് 2016ൽ വംശീയാതിക്രമങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എഫ്ബിഐ പറയുന്നു. എന്നാൽ എഫ്ബിഐയുടെ കണക്കുകൾ തെറ്റാണെന്നും ഇതിൽ കൂടുതൽ ആക്രമങ്ങൾ നടന്നിട്ടുണ്ടെന്നും സിക്ക് കൊയലേഷൻ ചൂണ്ടിക്കാട്ടി. 2016 ൽ സിക്കുകാർക്കെതിരെ 15 അതിക്രമങ്ങൾ നടന്നതിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2017 ലാകട്ടെ ഇത്രയും സമയത്തിനുള്ളിൽ പതിമൂന്ന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും സിക്ക് സംഘടന ചൂണ്ടിക്കാട്ടുന്നു.

യഥാർഥ കണക്കുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവ ഇതിനേക്കാൾ വളരെ കൂടുതലാകുമെന്നും സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ (കണക്ടിക്കറ്റ് ഡമോക്രാറ്റ് ) പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും അതിനാവശ്യമായ സംരക്ഷണം നൽകുമെന്നും അറ്റോർണി ജനറൽ ജെഷ് സെഫൻസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ