വിജയനഗർ ദേവാലയത്തിൽ ഇടവകദിനവും മതബോധന ദിനവും
Monday, February 5, 2018 7:32 PM IST
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിലെ ഇടവക ദിനവും മതബോധന ദിനവും സംയുക്തമായി ജനുവരി 28ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ എട്ടിന് ആഘോഷമായ കൃതജ്ഞതാ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാ പ്രൊക്യൂറേറ്റർ ഫാ. സജി പരിയപ്പനാൽ മുഖ്യകാർമികത്വം വഹിച്ചു.

തുടർന്ന് ചേർന്ന പൊതുയോഗത്തിൽ വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപുരയിൽ സിഎംഎഫ് അധ്യക്ഷത വഹിച്ചു. ഫാ. സജി പരിയപ്പനാൽ മുഖ്യാതിഥിയായിരുന്നു. മാണ്ഡ്യ രൂപത പ്രഖ്യാപിച്ച യുവജന വർഷത്തിൻറെ ഇടവകതല ഉദ്ഘാടനവും തദവസരത്തിൽ ഫാ സജി പരിയപ്പനാൽ നിർവഹിച്ചു. ബ്രദർ ടോണി മുണ്ടുചാലിൽ എംഎസ്എഫ്എസ് ആശംസ നേർന്നു. കഴിഞ്ഞ വർഷം നടത്തിയ ലോഗോസ് ക്വിസ് മത്സര വിജയികൾക്കും കരോൾഗാന മത്സര വിജയികൾക്കും വിശ്വാസ പരിശീലന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും മുഴുവൻദിന ഹാജരുള്ള വിദ്യാർഥികൾക്കും, അധ്യാപകർക്കും ട്രോഫികൾ സമ്മാനിച്ചു.

കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വർഷ വർഗീസ്, ഡിനോയ് ഡേവിസ്, ഡെൽഫി വർഗീസ് എന്നിവർക്ക് കാഷ് അവാർഡ് സമ്മാനിച്ചു. മാണ്ഡ്യ രൂപതയിൽ വിശ്വാസപരിശീലത്തിൽ ദീർഘകാല സേവനത്തിനുള്ള അവാർഡ് നേടിയ അധ്യാപിക ഫിലോമിന ഷാലറ്റ് (15 വർഷം), കഴിഞ്ഞ വർഷം പ്ലസ്ടു പരീക്ഷയിൽ രൂപതയിൽ ഒന്നാം സ്ഥാനത്തെത്തിയ സി.എസ്. തേജസ് എന്നിവരെയും മതബോധന കേന്ദ്രം നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ മധുമിത ആൻറണി, മെറിൻ വിൻസെൻറ്, ക്രിസ്റ്റോ സാവിയോ ജോർജ്, കലോത്സവ ജേതാക്കളായ ജിസിൽ ജെൻസണ്‍, ജേക്കബ് ഫ്രാങ്കോ, ഹെയ്സൽ ബെന്നി എന്നിവരെയും ആദരിച്ചു.
മതബോധന വിദ്യാർഥികളും ഭക്തസംഘടനാ അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇടവക സെക്രട്ടറി സണ്ണി ചാക്കോ, മതബോധന സെക്രട്ടറി ഷൈനി മാത്യു, പ്രധാനാധ്യാപിക ലീജ ജെൻസണ്‍, ട്രസ്റ്റി ടി.എൽ. ജയിംസ് എന്നിവർ പ്രസംഗിച്ചു.