കെട്ടിടനിർമാണത്തിന് കർശന നിയന്ത്രണം
Monday, January 1, 2018 10:03 PM IST
ബംഗളൂരു: നഗരത്തിലെ കെട്ടിടനിർമാണ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിബിഎംപി ഒരുങ്ങുന്നു. നഗരത്തിലെ വായുമലിനീകരണത്തിന്‍റെ 14 ശതമാനവും കെട്ടിടനിർമാണ മേഖലയിൽ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. കെട്ടിടനിർമാണത്തിനുള്ള സാമഗ്രികൾ കൊണ്ടുവരുന്നതിനും കടുത്ത നിയന്ത്രണമുണ്ടാകും.

കെട്ടിടനിർമാണ സ്ഥലത്ത് പൊടിപടലമുണ്ടാകുന്നത് തടയുന്നതിനായി സ്ഥലം ഷീറ്റ് ഉപയോഗിച്ച് മറയ്ക്കണമെന്നും ലോറികളിൽ കൊണ്ടുവരുന്ന കെട്ടിടസാമഗ്രികൾ പൂർണമായും മറയ്ക്കണമെന്നും ബിബിഎംപിയുടെ പുതിയ മാനദണ്ഡങ്ങളിൽ പറയുന്നു. മണൽ, എംസാൻഡ് എന്നിവ ലോറികളിൽ കൊണ്ടുപോകുന്നതിനു മുമ്പ് വെള്ളം തളിക്കണമെന്നും കെട്ടിടാവശിഷ്ടങ്ങൾ പകൽ സമയത്ത് ലോറികളിൽ കൊണ്ടുപോകാൻ പാടില്ലെന്നും നിർദേശമുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കെട്ടിടത്തിനുള്ള അനുമതി റദ്ദാക്കും.

നഗരത്തിൽ വായുമലിനീകരണം തടയുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡും പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ദിവസേന നഗരത്തിലെ വായുമലിനീകരണ തോത് അളക്കാൻ വിവിധ ഭാഗങ്ങളിലായി 29 കേന്ദ്രങ്ങൾ ആരംഭിക്കാനാണ് തീരുമാനം.

നഗരത്തിലെ 42 ശതമാനം വായുമലിനീകരണത്തിനും കാരണം വാഹനങ്ങളാണെന്നാണ് കണക്കുകൾ. വാഹനപ്പെരുപ്പമാണ് പ്രധാന ഭീഷണി. നവംബർ 30 വരെയുള്ള കണക്കനുസരിച്ച് 73 ലക്ഷം വാഹനങ്ങളാണ് നഗരത്തിലെ വിവിധ നിരത്തുകളിലുള്ളത്.