നമ്മ മെട്രോ സ്ഥലമേറ്റെടുപ്പ് കീറാമുട്ടി; തർക്കം കോടതിയിൽ
Wednesday, November 22, 2017 1:20 PM IST
ബംഗളൂരു: നമ്മ മെട്രോ രണ്ടാംഘട്ട ജോലികൾ പുരോഗമിക്കവേ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയാകുന്നു. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ആർവി റോഡ്- ബൊമ്മസാന്ദ്ര പാതയിൽ ഹെബ്ബഗോഡിയിൽ നിർമിക്കാനിരിക്കുന്ന ഡിപ്പോയ്ക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പാണ് കീറാമുട്ടിയായത്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ബിഎംസിആർഎലും സ്ഥലമുടമകളും തമ്മിലുള്ള തർക്കം കോടതിയിൽ വരെ എത്തിനിൽക്കുകയാണ്.

പാതയ്ക്കായി ആകെ 54 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഡിപ്പോയ്ക്കു വേണ്ടി മാത്രം 30 ഏക്കർ സ്ഥലം വേണ്ടിവരും. ഇതിൽ 25 ഏക്കർ സ്ഥലവും ഗോപാലൻ ഫൗണ്ടേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ്. സ്ഥലമേറ്റെടുക്കലിനെതിരേ ഫൗണ്ടേഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സ്ഥലത്ത് ഫൗണ്ടേഷൻ മെഡിക്കൽ കോളജ് നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതാണ് സ്ഥലം വിട്ടുകൊടുക്കാനാവാത്തതിന്‍റെ കാരണമായി അവർ അറിയിച്ചത്. എന്നാൽ, മെഡിക്കൽ കോളജിനുള്ള അനുമതി 2012ൽ ലഭിച്ചതാണെന്നും ഇതുവരെ ഈ സ്ഥലത്ത് ഫൗണ്ടേഷൻ നിർമാണപ്രവർത്തനങ്ങൾ ഒന്നുംതന്നെ ആരംഭിച്ചിട്ടില്ലെന്നുമാണ് ബിഎംആർസിഎലിന്‍റെ സ്ഥലമേറ്റെടുക്കൽ വിഭാഗം ജനറൽ മാനേജർ എം.എസ്. ചന്നപ്പഗൗഡാർ ആരോപിച്ചത്. ചതുരശ്രയടിക്ക് 4,000 രൂപ വീതം നല്കാമെന്നാണ് ബിഎംആർസിഎൽ അറിയിച്ചിരുന്നത്. എന്നാൽ ചതുരശ്രയടിക്ക് 10,000 രൂപയാണ് ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്.

മെട്രോ സ്റ്റേഷനോടു ചേർന്ന് അനുയോജ്യമായ സ്ഥലമെന്നു കണ്ടെത്തിയതോടെയാണ് ഫൗണ്ടേഷന്‍റേതടക്കം 30 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ‌ ബിഎംആർസിഎൽ തീരുമാനിച്ചത്. ഡിപ്പോ മെട്രോ സ്റ്റേഷനിൽ നിന്ന് അകലെയായാൽ അത് ബിഎംആർസിഎലിന് വലിയ നഷ്ടമായിരിക്കും വരുത്തിവയ്ക്കുന്നത്.