ഒക്ലഹോമ പത്രാധിപരേയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതായി മകന്റെ കുറ്റസമ്മതം
Thursday, October 16, 2014 5:52 AM IST
ഒക്ലഹോമ: തിങ്കളാഴ്ച വെടിയേറ്റു മരിച്ച നിലയില്‍ കണ്െടത്തിയ ഒക്ലഹോമ ന്യൂസ് വീക്കിലീ പത്രത്തിന്റെ ഉടമ ജോണ്‍ (50) ഭാര്യ ടിങ്കര്‍ (48) മകള്‍ കാതറിന്‍ (13) എന്നിവരെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയ മകന്‍ 19 കാരനായ അലനെ പോലീസ് അറസ്റ് ചെയ്തു. ബുധനാഴ്ച സ്റീഫന്‍ കൌണ്ടി അറ്റോര്‍ണി ഓഫീസ് അറിയിച്ചതാണിത്.

ഒക്ലഹോമ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ അലന്റെ പേരില്‍ മൂന്നു കൊലപാത കുറ്റങ്ങളാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. കൌണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേയ്സണ്‍ ഹിക്ക്സാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

കുടുംബാംഗങ്ങളെ മുഴുവന്‍ കൊലപ്പെടുത്തിയാല്‍ മുഴുവന്‍ സ്വത്തിനും അവകാശം ലഭിക്കുമെന്ന് കരുതിയാണ് കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന അലനെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് അറ്റോര്‍ണി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂവരും മരിച്ചനിലയില്‍ വീടിനകത്ത് വേലക്കാരി കണ്െടത്തിയത്. ഒക്ലഹോമയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാര്‍ലൊറിവ്യു പത്രത്തിന്റെ ഉടമകളാണ് ജോണും ഭാര്യ ടിങ്കിനും. പ്രതിയുടെ ഭാഗം വാദിക്കാന്‍ അറ്റോര്‍ണി ഇല്ലാത്തതിനാല്‍ കോടതി പ്രതിയെ ജയിലിലേക്കയച്ചു

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍