പാർക്ക് ചെയ്യാൻ സ്ഥലമില്ലെങ്കിൽ കാർ വാങ്ങേണ്ട..! കർശന നടപടികളുമായി ഗതാഗതവകുപ്പ്
Tuesday, June 26, 2018 11:18 PM IST
ബംഗളൂരു: സ്വന്തം പാർക്കിംഗ് സ്ഥലമുള്ളവർക്കു മാത്രം കാർ വാങ്ങാൻ അനുമതി നൽകാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നു. നഗരത്തിലെ വാഹനപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നഗരങ്ങളിലെ ഭൂരിഭാഗം വീടുകളിലും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലെന്നും ഇവ വീടിനു ചേർന്നുള്ള പൊതുവഴികളിൽ നിർത്തിയിടുന്നത് ഗതാഗതതടസങ്ങൾക്ക് കാരണമാകുന്നുണ്ടെന്നുമാണ് ഗതാഗതവകുപ്പിന്‍റെ കണ്ടെത്തൽ. വീടുകളിൽ മാത്രമല്ല, ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളതെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുവർഷം നീളുന്ന ബോധവത്കരണ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. മെട്രോ, ബസുകൾ, കാർ പൂളിംഗ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ബോധവത്കരണത്തിനു ശേഷം കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ലെങ്കിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങും.

നിലവിൽ മാസത്തിൽ ഒരു ദിവസം പൊതുവാഹനങ്ങൾ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ലെസ് ട്രാഫിക് ഡേ ആചരിക്കുന്നുണ്ട്. കൂടാതെ, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കൂടുതൽ ഇലക്ട്രിക് ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഗതാഗതവകുപ്പ്.