തൃശൂർ: പൂരത്തിന്റെ സുരക്ഷാചുമതലയുമായി 3500 പോലീസ് ഉദ്യോഗസ്ഥർ. 30 ഡിവൈഎസ്പിമാർ, 60 സിഐമാർ, മുന്നൂറ് എസ്ഐമാർ, 3000 സിപിഒമാർ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഇരുന്നൂറോളം വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെയാണു ചുമതല.
എക്സിബിഷൻ, ട്രാഫിക് നിയന്ത്രണം, പാറമേക്കാവ് പൂരം, തിരുവന്പാടി പൂരം, ചെറുപൂരങ്ങൾ, കുടമാറ്റം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം എന്നീ പ്രധാന വിഭാഗങ്ങളിലാണു കൂടുതൽ സുരക്ഷാവിന്യാസമുണ്ടാകുക. സ്ട്രൈക്കർ, പിക്കറ്റ്, പട്രോളിംഗ്, കണ്ട്രോൾ റൂം, മിനി കണ്ട്രോൾ റൂം എന്നിങ്ങനെയും വിന്യാസമുണ്ടാകും.
ഷാഡോ പോലീസ്, ആന്റി സബോഡിനേറ്റ് ചെക്കിംഗ് വിഭാഗം, തണ്ടർബോൾട്ട്, എൻഡിആർഎഫ്, എസ്ഡിആർഎഫ് സുരക്ഷാസന്നാഹങ്ങളുമുണ്ടാകും.