ചേർപ്പ്: ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ. കൊട്ടാരക്കര ഷെഫീഖ് മൻസിൽ റെഫീഖ് എന്ന സതീഷ് (43) ആണ് പിടിയിലായത്.
ചേർപ്പിലെ കടകളിലും സിഎൻഎൻ സ്കൂളിലും മോഷണം നടത്തിയ പ്രതിയെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നു. ചേർപ്പ് സ്വദേശിയായ സതീഷ് ഇപ്പോൾ കൊട്ടാക്കരയിലാണ് താമസിക്കുന്നത്.
കേരളത്തിലുടനീളം എഴുപതോളം മോഷണക്കേസുകളി ലെ പ്രതിയായ സതീഷിനെ തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ പ്രത്യേക അന്വേഷണസംഘമാണ്അറസ്റ്റു ചെയ്തത്. ക്കഴിഞ്ഞ നവംബർ പതിനെട്ടിന് ചേർപ്പ് സിഎൻഎൻ സ്കൂൾ കുത്തിത്തുറന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും സിസിടിവി ഉപകരണങ്ങളും മോഷ്ടിച്ച കേസിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെഫീഖ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലിൽ നവംബർമാസം മുതൽ മുപ്പത്തേഴു മോഷണങ്ങൾ നടത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇടുക്കി ഉപ്പുതറ, മണ്ണഞ്ചേരി, ഇരിങ്ങാലക്കുട ചേർപ്പ്, അന്തിക്കാട്, നെടുപുഴ, പൊന്നാനി, കാടാമ്പുഴ കുറ്റിപ്പുറം, കുന്നംകുളം സ്റ്റേഷൻ പരിധിയിലെ മോഷണങ്ങളാണ് ഇയാൾ സമ്മതിച്ചത്. ഇനിയും മോഷണങ്ങൾ നടത്തിയിട്ടുള്ളതായി സംശയമുണ്ട് എന്ന് പോലീസ് പറഞ്ഞു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിൻകുട്ടി, ഇൻസ്പെക്ടർ വി.എസ്. വിനീഷ്, എസ്ഐ ശ്രീലാൽ, ടി.എ. റാഫേൽ, സീനിയർ സിപിഒ മാരായ പി.എ. സരസപ്പൻ, ഇ.എസ്. ജീവൻ, സിപിഒമാരായ കെ.എസ്. ഉമേഷ്, കെ. സുനിൽകുമാർ, എം.യു. ഫൈസൽ, ചാലക്കുടി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സതീശൻ മടപ്പാട്ടിൽ, സീനിയർ സിപിഒമാരായ എം.ജെ. ബിനു, ഷിജോ തോമസ്, സൈബർ സെൽ സിപിഒ കെ.വി. പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.