മരിച്ച ആളുടെ വോട്ട് മാറി ചെയ്ത സംഭവം സിപിഎം ഗൂഢാലോചനയെന്ന് പഞ്ചായത്തംഗം
Wednesday, April 24, 2024 4:03 AM IST
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ബൂത്ത് നമ്പര്‍ 144 ല്‍ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സംഭവത്തില്‍ തന്നെ പ്രതിയാക്കി കേസ് എടുത്ത നടപടിക്കെതിരേ വാര്‍ഡംഗം സി.എസ്. ശുഭാനനന്ദന്‍.

ഇത് കള്ളക്കേസാണെന്നും സിപിഎം അജൻഡ ആറന്മുള ഉപവരണാധികാരിയും ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടറും ചേര്‍ന്ന് നടപ്പാക്കുകയായിരുന്നെന്നും ശുഭാനന്ദനും അദ്ദേഹത്തിന്‍റെ അഭിഭാഷകനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ വി. ആര്‍. സോജിയും ആരോപിച്ചു.

ശുഭാനന്ദന്‍ ബിഎല്‍ഒ അമ്പിളിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആര്‍. അമ്പിളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ശുഭാനന്ദനെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 41 (എ) പ്രകാരം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇതിന്‍റെ പേരില്‍ പോലീസ് വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയുമാണ്.

വീട്ടിലെത്തിയുള്ള വോട്ടിംഗിന് അപേക്ഷ സ്വീകരിച്ചതും അത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതും ബിഎൽഒ അമ്പിളിയാണ്. അവരാണ് മരിച്ചുപോയ അന്നമ്മ ജോര്‍ജിന്‍റെ പേരില്‍ മരുമകള്‍ അന്നമ്മ മാത്യുവിനായി അപേക്ഷ നല്‍കിയത്. ഇത് തനിക്കു പറ്റിയ തെറ്റാണെന്ന് അവര്‍ മൊഴി നല്‍കുകയും ചെയ്തു.

ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതും വോട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതും ആളു മാറാതെ നോക്കേണ്ടതും പോളിംഗ് ഓഫീസര്‍മാരുടെ കടമയാണ്. അവരുടെ വീഴ്ച മറയ്ക്കാന്‍ സ്ഥലത്തുപോലുമില്ലാതിരുന്ന പഞ്ചായത്തംഗത്തെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. നിലവില്‍ നാട്ടില്‍ മുഴുവന്‍ ശുഭാനന്ദന്‍ കള്ളവോട്ട് ചെയ്ത ആളായിട്ടാണ് അറിയപ്പെടുന്നത്.

അവിടെ നടന്ന കാര്യങ്ങള്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അപേക്ഷ ഏല്പിക്കുക എന്നതു മാത്രമാണ് ബിഎല്‍ഒയുടെ ചുമതല. ബാക്കി കാര്യങ്ങള്‍ നോക്കി വോട്ടിംഗിന് അനുമതി കൊടുക്കേണ്ടത് പോളിം ഗ് ഉദ്യോഗസ്ഥരാണ്. 66 വയസുള്ള അന്നമ്മ മാത്യു, മരിച്ചുപോയ 94 വയസുള്ള അന്നമ്മ ജോര്‍ജിന്‍റെ വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് നോക്കേണ്ടിയിരുന്നതും പോളിംഗ് ഉദ്യോഗസ്ഥരാണ്.

ഗുരുതരമായ വീഴ്ച ഇവരുടെ ഭാഗത്തുനിന്ന് വന്നു. അതു മറയ്ക്കാന്‍ വേണ്ടി ആറന്മുള മണ്ഡലത്തിലെ ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ഒരു പുതിയ ഗൂഢാലോചന തിയറി ഉണ്ടാക്കുകയാണ് ചെയ്തത്.

മെഴുവേലി പാലയ്ക്കംപൊയ്കയില്‍ വീട്ടില്‍ സി.കെ.ജയ എന്നയാള്‍ കളളവോട്ട് ചെയ്യുന്നതിന് പഞ്ചായത്തംഗം ശുഭാനന്ദന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് പരാതി ജില്ലാ കളക്ടര്‍ക്ക് നല്‍കുകയായിരുന്നു. അത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ആറന്മുള മണ്ഡലത്തിലെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് കഴിഞ്ഞ 21 ന് നിര്‍ദേശം നല്‍കി.

പരാതിയില്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് പോലും നോക്കാതെ ഉപവരണാധികാരി ഇതു സംബന്ധിച്ച് കേസെടുക്കാന്‍ ആവശ്യപ്പെട്ട് ഇലവുംതിട്ട എസച്ച്ഒയ്ക്ക് ഇ-മെയിലില്‍ പരാതി അയച്ചുകൊടുക്കുകയായിരുന്നു. പരതി കിട്ടിയതിനു പിന്നാലെ മറ്റൊന്നും നോക്കാതെ പോലീസ് കേസെടുക്കുകയും ചെയ്തു.

ബൂത്ത് ലെവൽ ഓഫീസറായ പി. അമ്പിളിയെ ഒന്നാം പ്രതിയാക്കിയും പഞ്ചായത്ത് മെംബര്‍ ശുഭാനന്ദനെ രണ്ടാം പ്രതിയാക്കിയും എടുത്ത കേസ് നിയമപര മായി നിലനില്‍ക്കാത്തതും ആറന്മുള അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുടെ അധികാര ദുര്‍വിനിയോഗവുമാണെന്ന് വി.ആര്‍. സോജി പറഞ്ഞു. ഉപവരണാധികാരി, ഇലവുംതിട്ട പോലീസ് എസ്എച്ച്ഒ, പരാതിക്കാരിയായ സി.കെ. ജയ എന്നിവര്‍ക്കെതിരേ മാനനഷ്ടക്കേ സ് ഫയല്‍ ചെയ്യും.

പരാതിക്കാരിയായ ജയ, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍, ഇലവുംതിട്ട എസ്എച്ച്ഒ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കുന്ന കേസിനു മുന്നോടിയായി സിവില്‍ നടപടിക്രമം അനുസരിച്ചുളള നോട്ടീസ് ഇന്നുതന്നെ അയയ്ക്കുമെന്ന് കോണ്‍ഗ്രസ് മെഴുവേലി മണ്ഡലം പ്രസിഡന്‍റ് സജി വട്ടമോടി, കെ.കെ.ജയിന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് നേജോ മെഴുവേലി എന്നിവര്‍ പറഞ്ഞു.