വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് അടിസ്ഥാനരഹിതം: ഇബ്രാഹിംഖാൻ
Sunday, February 25, 2018 12:58 AM IST
കൊച്ചി: സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേഷനോടുകൂടി സംസ്ഥാനത്തു പ്രവർത്തിക്കുന്ന സ്കൂളുകളിലെ ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകൾ അനധികൃതമാണെന്നു കാട്ടി കേരള വിദ്യാഭ്യാസ വകുപ്പിൽനിന്നു പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാ ജനകവുമാണെന്നു കേരള ഫെഡറേഷൻ ഓഫ് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂൾസ് ചെയർമാൻ ടി.പി.എം. ഇബ്രാഹിംഖാൻ.

സംസ്ഥാന സർക്കാരിൽനിന്ന് എൻഒസിയും കേന്ദ്ര ഏജൻസികളിൽനിന്ന് അഫിലിയേഷനും വാങ്ങി നിബന്ധനങ്ങൾ പാലിച്ച് പ്രവർത്തിച്ചുവരുന്ന സ്കൂളുകളെക്കുറിച്ച് പൊതുജനമധ്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടികൾ സ്റ്റേറ്റ് സിലബസ് സ്കൂളുകളിലേക്കു വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ മാത്രമാണ്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണെന്ന വ്യാജേന ഡിഇഒമാരും മറ്റും പുറപ്പെടുവിക്കുന്ന ഉത്തരവിൽ സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേഷൻ നൽകുന്നതു ഒൻപതാം ക്ലാസ് മുതൽ മാത്രമാണെന്നും അതിനാൽ ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകൾക്കു നിയമ‌പ്രാബല്യം ഇല്ലെന്നുമാണു പറയുന്നത്. എന്നാൽ ഇത് തെറ്റാണെന്നും ഈ ഉത്തരവുകൾക്കു നിയമപ്രാബല്യം ഇല്ലെന്നും ടി.പി.എം. ഇബ്രാഹിംഖാൻ വ്യക്തമാക്കി.

സെക്കൻഡറി, സീനിയർ സെക്കൻഡറി തലത്തിലുള്ള സ്കൂളുകൾക്കാണു സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേഷൻ നൽകുന്നതെന്നും ഇതിൽ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഉൾപ്പെടുന്നതായും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നിലവിൽ അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയിട്ടുള്ള സ്കൂളുകൾ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഓർഡർ വാങ്ങിയിട്ടുള്ളതാണെന്നും അതിനാൽ രക്ഷാകർത്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.