റിട്ടയേർഡ് അധ്യാപികയുടെ കൊലപാതകം: ശിഷ്യരായ മൂന്നു യുവാക്കൾ കസ്റ്റഡിയിൽ
Thursday, February 22, 2018 2:10 AM IST
ചീമേനി: നാടിനെ നടുക്കിയ ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക പി.വി.ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കൾ പോലീസ് കസ്റ്റഡിയിലായി. ജാനകിയെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും പണവും സ്വർണവും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ അയൽവാസികളും ജാനകിയുടെ ശിഷ്യരുമായിരുന്ന പുലിയന്നൂർ ചീർക്കുളത്തെ വിശാഖ്(26), റെനീഷ്(27)എന്നിവരാണ് കസ്റ്റഡിയിലായത്. മുഖ്യ സൂത്രധാരൻ അരുണ്‍(27) ഈ മാസം നാലിന് കുവൈറ്റിലേക്കു കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രമാദമായ കേസിൽ ഇന്നലെ രാവിലെ 11.30 ഓടെ നാടകീയമായാണ് പോലീസ് യുവാക്കളെ പിടികൂടിയത്. വിശാഖിന്‍റെ പിതാവിൽനിന്നാണു കേസിന്‍റെ നിർണായകവിവരം പോലീസിന് ലഭിക്കുന്നത്. മകന്‍റെ കൈവശം കുറേയേറെ പണം എത്തിയിട്ടുണ്ടെന്നും എവിടുന്നാണെന്ന് അറിയില്ലെന്നുമാണു വിശാഖിന്‍റെ പിതാവ് പോലീസിനെ അറിയിച്ചത്. ഇതുപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതു ശരിയാണെന്നു കണ്ടെത്തുകയും ഇന്നലെ രാവിലെ വിശാഖിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അന്വേഷണസംഘം വിശാഖിനെക്കൊണ്ട് റെനീഷിനെ ഫോണിലൂടെ ബന്ധപ്പെടുത്തുകയും ചീമേനി ടൗണിൽ എത്തിച്ച് പിടികൂടുകയുമായിരുന്നു. റെനീഷിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിക്കുന്നത്. ഇരുവരെയും നീലേശ്വരം പോലീസ് സ്റ്റേഷനിലും പിന്നീട് കാസർഗോഡ് പോലീസ് ക്യാന്പിലേക്കും മാറ്റി. അതിനിടെ കവർന്ന കുറച്ചു സ്വർണം പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ വില്പന നടത്തിയതിന്‍റെ രസീതും പോലീസിനു ലഭിച്ചു. കൂടുതൽ ചോദ്യംചെയ്യലിൽ 10 പവൻ തൂക്കമുള്ള സ്വർണം പയ്യന്നൂരിലും എട്ടു പവൻ തൂക്കം വരുന്ന സ്വർണം മംഗളൂരുവിലും വിറ്റതായി റെനീഷ് സമ്മതിക്കുകയായിരുന്നു.

ഇന്നു രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൊലപാതകവും കവർച്ചയും നടന്ന കൃഷ്ണൻ മാസ്റ്ററുടെ കളത്തേര വീടിനു സമീപത്തുതന്നെയാണു പ്രതികളുടെ വീടുകളും. മോഷണത്തിനായാണ് ഇവർ ജാനകി ടീച്ചറുടെ വീട്ടിലെത്തിയത്. വീടിനെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായി ധാരണയുള്ളവരായിരുന്ന ഇവർ. രാത്രി പത്തിന് മുന്പാണ് കൃത്യം നടത്തിയതെന്നാണ് വിവരം. ഈ സമയത്ത് തൊട്ടടുത്ത പ്രദേശമായ ചീർക്കുളത്തെ ധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് നടക്കുകയായിരുന്നു. പ്രദേശവാസികൾ അയ്യപ്പൻ വിളക്കിനു പോയ സമയം തെരഞ്ഞെടുത്താണു കൊലയും കവർച്ചയും നടത്തിയത്.

കൃത്യമായ ആസൂത്രണത്തോടെയാണു പ്രതികൾ കൃത്യം നടത്തിയതെന്നാണു പോലീസ് പറയുന്നത്. കവർച്ചയാണു സംഘം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇവരെ ജാനകി ടീച്ചർ തിരിച്ചറിഞ്ഞതാണു ടീച്ചറെ കൊലപ്പെടുത്താൻ കാരണമായത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം ജാനകി അണിഞ്ഞിരുന്ന സ്വർണമാല, വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങൾ, 50,000 രൂപ എന്നിവയാണു കവർച്ച ചെയ്തത്. കഴുത്തിനു കുത്തേറ്റ കൃഷ്ണൻ ചീമേനി പോലീസ് സ്റ്റേഷനിലും മരുമകനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അന്വേഷണം പല വഴികളിലൂടെ നടന്നെങ്കിലും തെളിവുകൾ ഇല്ലാതെ പോലീസ് കുഴങ്ങുകയായിരുന്നു. എങ്കിലും പ്രദേശവാസികളുടെ സഹായത്തോടെയാണു കൃത്യം നടത്തിയതെന്ന് ആദ്യഘട്ടം മുതൽ അന്വേഷണസംഘം മനസിലാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പുലിയന്നൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.