മദ്രസ അധ്യാപകന്‍റെ കൊലപാതകം : കാസർഗോട്ട് പരക്കെ അക്രമം
മദ്രസ അധ്യാപകന്‍റെ കൊലപാതകം : കാസർഗോട്ട് പരക്കെ അക്രമം
Tuesday, March 21, 2017 2:19 PM IST
കാസർഗോഡ്: മദ്രസ അധ്യാപകന്‍റെ കൊലപാതകത്തിനു പിന്നാലെ കാസർഗോട്ടും പരിസരപ്രദേശങ്ങളിലും പരക്കെ അക്രമം. പോലീസുകാരനടക്കം പത്തോളം പേർക്ക് പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് എംജി റോഡ്, പ്രസ്ക്ലബ് ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ അഞ്ചു തവണ ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകം നടന്ന് ഒരുമണിക്കൂറിനുള്ളിൽ സംഭവം നടന്ന പഴയ ചൂരിയിലെ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ഇന്ദ്രകുമാറിന്‍റെ വീടും വാഹനങ്ങളും അക്രമിസംഘം എറിഞ്ഞുതകർത്തു. 25ഓളം പേരടങ്ങുന്ന സംഘമാണ് വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും എറിഞ്ഞു തകർത്തത്. പിന്നീട് വീടിന്‍റെ മുഴുവൻ ജനൽച്ചില്ലുകളും എറിഞ്ഞുതകർത്തു. ശബ്ദംകേട്ട് പുറത്തിറങ്ങിയ തനിക്കും ഭാര്യക്കും നേരേ കത്തിയുമായി അഞ്ചുപേർ പാഞ്ഞടുത്തെന്നും ഉടൻതന്നെ വീടിന്‍റെ വാതിലടച്ച് അകത്തുകയറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നെന്നും ഇന്ദ്രകുമാർ പറഞ്ഞു.

കല്ലേറിൽ കോട്ടക്കണ്ണി ജയ്മാതാ നഴ്സറി സ്കൂളിലെ കന്യാമാതാവിന്‍റെ ഗ്രോട്ടോയുടെ ഗ്ലാസും ക്ലാസ് മുറിയുടെ ജനൽച്ചില്ലും തകർന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. സ്കൂളിന് ഇന്നലെ അവധിയായതിനാൽ ആളപായമുണ്ടായില്ല.

അമേയ് റോഡിലെ സലഫി മസ്ജിദിനുനേരേ ഒരുസംഘം കല്ലേറ് നടത്തിയതിൽ പ്രതിഷേധിച്ച് ഹർത്താലനുകൂലികൾ പ്രസ് ക്ലബ് ജംഗ്ഷനിൽ സംഘടിച്ചെത്തി.

അമേയ് കോളനി പരിസരത്തുനിന്ന് യുവാക്കൾക്കുനേരേ ഒരുസംഘം വാൾ വീശിയതോടെ യുവാക്കൾ പ്രകോപിതരായി കോളനിയിലേക്ക് കല്ലേറ് നടത്തി ഇരച്ചുകയറാൻ തുടങ്ങിയതോടെ പോലീസ് ലാത്തി വീശി. വീണ്ടും സംഘടിച്ച് ചിലർ പോലീസിന് നേരേ കല്ലേറും കുപ്പിയേറും നടത്തിയതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു തുരത്തുകയായിരുന്നു.

വിവിധ സ്ഥലങ്ങളിലുണ്ടായ സംഘർഷത്തിൽ ഐജിയുടെ സുരക്ഷാ വിഭാഗത്തിലെ പോലീസുകാരൻ സുധീഷ് (32), ചൂരിയിലെ മുഹമ്മദ് ഷരീഫ് (31), മുഹമ്മദ് ഹനീഫ് (27), മാന്യയിലെ എസ്.അജിത് (21), കൊല്ലക്കാനത്തെ സന്തോഷ് (20), ചനക്കിയിലെ അഭിലാഷ് (17), കല്ലങ്കൈയിലെ അവിനാഷ് (20), കല്ലങ്കാടിയിലെ സുന്ദരൻ (47), ചൗക്കിയിലെ കെ.കൃഷ്ണ ഷെട്ടി (68) എന്നിവരെ പരിക്കുകളോടെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.