ദമാമിൽ കരുനാഗപ്പള്ളി സ്വദേശികളായ സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു
ദമാമിൽ കരുനാഗപ്പള്ളി സ്വദേശികളായ സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു
Tuesday, February 28, 2017 3:26 PM IST
കരുനാഗപ്പള്ളി: സൗദി അറേബ്യയിലെ ദമാമിൽ നീന്തൽ കുളത്തിൽ വീണ് സഹോദരങ്ങൾ അടക്കം മൂന്നുകുട്ടികൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് നായക്കാന്‍റയ്യത്ത് വീട്ടിൽ നവാസ്-സൗമി ദന്പതികളുടെ മക്കളായ ഷമാസ് (ഏഴ്) സൗഫാൻ(ആറ്) എന്നിവരും ഗുജറാത്തി സ്വദേശി ബാലനുമാണ് മരിച്ചത്. ദമാമിലെ ഫസറ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇവർ താമസിക്കുന്ന കോന്പൗണ്ടിലെ സ്വിമ്മിംഗ് പൂളിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.പ്രവർത്തനരഹിതമായി കിടന്ന സ്വിമ്മിംഗ് പൂളിൽ കഴിഞ്ഞ ആഴ്ചയിൽ ദമാമിലുണ്ടായ ശക്തമായ മഴയെ തുടർന്ന് വെള്ളം നിറഞ്ഞിരുന്നു.

ഇതുകാണാനെത്തിയ സൗഫാനാണ് ആദ്യം വെള്ളത്തിൽ വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഷമാസും ഗുജറാത്തി ബാലനും പൂളിൽ അകപ്പെട്ടത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് മുതിർന്നവരെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരും മരണത്തിന് കീഴടങ്ങിയിരുന്നു.
ദമ്മാം ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഷമാസ് . ഇതേ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് സൗഫാൻ. ദമാം ബേസിക് കെമിക്കൽ ഇൻഡസ്ട്രീസിൽ ഉദ്യോഗസ്ഥനാണ് നവാസ്.ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൗമി. സഹോദരങ്ങളായ കുട്ടികളുടെ മരണം കരുനാഗപ്പള്ളിയോടപ്പം ദമാമിലെ പ്രവാസികളെയും ദു:ഖത്തിലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.