തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഉള്ളപ്പോഴും വ്യക്തിപരമായി എല്ലാവരുമായും നല്ല സൗഹൃദം പുലര്‍ത്തിയ വ്യക്തിയാണ് വിഎസെന്ന് അദ്ദേഹം അനുസ്മരിച്ചു.
വിഎസിന്റെ കുടുംബത്തോടും സിപിഎം നേതൃത്വത്തോടും അണികളോടും ദുഃഖം അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.