സ്‌കൂട്ടര്‍ ഓടിക്കുന്ന ചെറിയകുട്ടി; ഹെല്‍മെറ്റുമില്ലതെ "അഭിമാനിയായ' പിതാവ് പിന്നില്‍
Thursday, October 24, 2024 1:55 PM IST
നമ്മുടെ നിരത്തുകളില്‍ ഒരുദിനം എത്രയെത്ര ജീവനുകളാണ് പൊലിയുന്നത്. എത്രയെത്ര ആളുകള്‍ക്കാണ് ജീവിതം മാറിപ്പോകുന്നത്. പല അപകടങ്ങളുടെയും കാരണം അമിതവേഗതയും അശ്രദ്ധയുമാണ്.

എന്നാല്‍ ചിലരുടേത് അഹങ്കാരവും വിവരമില്ലായ്മയും നിമിത്തം ഉണ്ടാകുന്ന അപകടങ്ങളാണ്. ഇപ്പോഴിതാ ഒരു കൊച്ചു പെണ്‍കുട്ടിയും പിതാവും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന വീഡിയോ വലിയ ചര്‍ച്ചയാകുന്നു.

അതിലെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. കാരണം ഈ വാഹനം ഓടിക്കുന്നത് ആ കൊച്ചുപെണ്‍കുട്ടിയാണ്. അതും തിരക്കുള്ള പ്രധാന റോഡില്‍ യൂണിഫോമില്‍. വലിയ അഭിമാനമുള്ള കാര്യം എന്ന രീതിയില്‍ പിതാവ് പിറകില്‍ ഇരിക്കുന്നു. മറ്റ് യാത്രക്കാരെ നോക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ ഇരുവരും ഹെല്‍മെറ്റ് വച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ക്ലിപ്പ് മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. "കുട്ടിയോട് വെറുപ്പൊന്നും വേണ്ട. രക്ഷിതാക്കള്‍ ഉത്തരവാദികളായിരിക്കണം' എന്നാണൊരാള്‍ കുറിച്ചത്. "അച്ഛനെ അറസ്റ്റ് ചെയ്യൂ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.