"സഹീജീവികളെ കരുതുമ്പോഴാണ് മനുഷ്യനാവുക'; വീടില്ലാത്ത സ്ത്രീക്ക് ഒരു അപ്പാര്‍ട്ട്മെന്‍റ് സമ്മാനിക്കുന്ന കാഴ്ച
Monday, July 22, 2024 11:52 AM IST
ഈ ലോകത്ത് ലക്ഷോപലക്ഷം ആളുകള്‍ കാണുന്ന സമാനമായ സ്വപ്‌നമാണ് ഒരു വീട് എന്നത്. പലര്‍ക്കും ഒട്ടനവധി കാരണങ്ങളാല്‍ അത് വെറും സ്വപ്‌നം മാത്രമായിരിക്കും. എന്നാല്‍ ചില മനുഷ്യര്‍ മറ്റുള്ളവരുടെ കിനാക്കളെ യാഥാര്‍ഥ്യമാക്കി അങ്ങ് ഞെട്ടിക്കും.

അപ്പോള്‍ അത് ലഭിച്ചയാളിനും അറിഞ്ഞവര്‍ക്കും ഉണ്ടാകുന്ന ആനന്ദവും അമ്പരപ്പും വാക്കുകള്‍ക്ക് അതീതമാണ്. അത്തരത്തിലുള്ള ഒരു കാഴ്ച അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ എത്തുകയുണ്ടായി.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോയില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു കാഴ്ചയാണുള്ളത്. ഇസഹിയ ഗ്രാസ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ തന്‍റെ കാറില്‍ ഒരിടത്ത് എത്തുന്നു. അദ്ദേഹം വിളിക്കുമ്പോള്‍ തെരുവില്‍ താമസിക്കുന്ന ഒരു സ്ത്രീ വരുന്നു.

പത്തുവര്‍ഷമായി തെരുവില്‍ കഴിയുകയാണവര്‍. അയാള്‍ അവര്‍ക്കൊരു കവര്‍ നല്‍കുന്നു. അവരത് തുറക്കുമ്പോള്‍ അതില്‍ ഒരു താക്കോല്‍ കാണാം. അവരമ്പരന്ന് നോക്കുമ്പോള്‍ അവര്‍ക്കായി താന്‍ വാങ്ങിയ അപ്പാര്‍ട്ട്മെന്‍റിന്‍റെ താക്കോല്‍ ആണതെന്ന് അദ്ദേഹം പറയുന്നു.

അത് ആ സ്ത്രീയില്‍ ആനന്ദാശ്രു നിറയ്ക്കുന്നു. "നിനക്ക് ഭ്രാന്താണ്' എന്ന് അവര്‍ പുഞ്ചിരിയോടെ അയാളോട് പറയുന്നു. ശേഷം അവര്‍ ആ പുതിയ അപ്പാര്‍ട്ട്‌മെന്‍റില്‍ എത്തുന്നു. തന്‍റെ വീട് കണ്ട് ആ സ്ത്രീ തുള്ളിച്ചാടുന്നു.

ഇന്‍ഫ്ലുവന്‍സര്‍ തനിക്കൊപ്പം ആ സ്ത്രീ നില്‍ക്കുന്ന ഒരു ചിത്രവും അവര്‍ക്ക് സമ്മാനിക്കുന്നു. വീഡിയോ വൈറലായി മാറിയതോടെ നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.