അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലെ അപ്രതീക്ഷിത താരത്തെ കാണാം
Friday, July 19, 2024 2:15 PM IST
അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണല്ലൊ. എല്ലായിടങ്ങളിലേയ്ക്കുമുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞുകഴിഞ്ഞു. അതിനാല്‍ പ്രചാരണം ചൂടുപിടിക്കുകയാണ്.

എന്നാല്‍ കഴിഞ്ഞദിവസം വിസ്‌കോണ്‍സിനിലെ മില്‍വാക്കിയില്‍ നടന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ ശ്രദ്ധ നേടിയത് സ്ഥാനാര്‍ഥികള്‍ ആരും തന്നെയല്ലായിരുന്നു. വെസ്റ്റ് വിര്‍ജീനിയ ഗവര്‍ണര്‍ ജിം ജസ്റ്റിസിന്‍റെ വളര്‍ത്തുമൃഗമായ ബേബിഡോഗ് ആയിരുന്നു അവിടുത്തെ താരം.

അദ്ദേഹത്തിന്‍റെ പ്രസംഗത്തിനിടയില്‍ ഒരാള്‍ നായ്ക്കുട്ടിയുമായി വേദിയില്‍ എത്തി. പിന്നീട് കറുത്ത തുകല്‍ ചാരുകസേരയില്‍ ഈ ഇംഗ്ലീഷ് ബുള്‍ഡോഗ് ഇരിപ്പുറപ്പിച്ചു. ഉടമയുടെ പ്രസംഗ സമയമത്രയും ശാന്തമായി പെരുമാറിയ നായ എല്ലാവരുടെയും മനം കവര്‍ന്നു.

പ്രസംഗത്തിനിടെ തന്‍റെ നായ്ക്കുട്ടി സഭയിലെ ഭൂരിപക്ഷം തങ്ങള്‍ നിലനിര്‍ത്തുമെന്ന് പ്രവചിച്ചതായി ജിം പറഞ്ഞു. നവംബറില്‍ ഡോണാള്‍ഡ് ജെ. ട്രംപിനെയും ജെഡി വാന്‍സിനെയും ജനം തെരഞ്ഞെടുക്കാന്‍ പോകുന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും നായയുടെ പ്രവചനം ഫലിക്കുമൊ എന്നത് മാസങ്ങള്‍ക്കപ്പുറം അറിയാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.