അടിതെറ്റിയാല്‍ റിപ്പോര്‍ട്ടറും വീഴും; വാര്‍ത്ത വെള്ളത്തിലായ കാഴ്ച
Monday, July 15, 2024 3:45 PM IST
മാധ്യമപ്രവര്‍ത്തനം എന്നത് ഒരു തരത്തില്‍ സാഹസികമായ ജോലിയാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയെ കണക്കിലെടുത്ത് പലരും ജീവന്‍ പണയംവച്ച് വാര്‍ത്തകള്‍ കണ്ടെത്താറുണ്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പലരും അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങള്‍ നാം സമൂഹ മാധ്യമങ്ങള്‍ വഴി അറിയാറുണ്ടല്ലൊ.

ഇപ്പോഴിതാ അത്തരമൊന്ന് ആസാമില്‍ നിന്നും എത്തിയിരിക്കുന്നു. അടുത്തിടെയായി കനത്ത മഴയെ തുടര്‍ന്ന് ആസാമിന്‍റെ പലയിടത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍.

ഒരു ജലാശയത്തിന് സമീപം നിന്നാണ് ഇദ്ദേഹം വാര്‍ത്ത പറയുന്നത്. ലേപ്പല്‍ മെെക്കുമായി അദ്ദേഹം സംഭാഷിക്കുമ്പോള്‍ ചില ഗ്രാമീണര്‍ സമീപമുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിംഗിനിടെ ഇദ്ദേഹം ബാലന്‍സ് തെറ്റി ജലാശയത്തില്‍ വീഴുകയാണ്. എല്ലാവരും ആകെ പകച്ചുപോയ നിമിഷമായിരുന്നത്.

പക്ഷേ അദ്ദേഹം ഒരു വിധത്തില്‍ നീന്തി തീരത്തെത്തുന്നു. നാട്ടുകാരില്‍ ചിലര്‍ ഇദ്ദേഹത്തെ കരയിലേക്ക് വലിച്ചുകയറ്റാന്‍ നോക്കുന്നു. എന്നാല്‍ പിടിത്തംവിട്ട് വീണ്ടും വെള്ളത്തിലേയ്ക്ക് പോകുന്നു. വീണ്ടും ശ്രമിക്കുമ്പോള്‍ നാട്ടുകാരില്‍ ഒരാളും വെള്ളത്തിലേയ്ക്ക് വീഴാനായി ഭാവിക്കുന്നു.

ഒടുവില്‍ റിപ്പോര്‍ട്ടര്‍ കരയില്‍ എത്തുകയാണ്. വ്യാപകമായി പ്രചരിക്കുന്ന കാഴ്ചയില്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഇപ്പോള്‍ വലിയ വാര്‍ത്തയായേനെ; ശ്രദ്ധിക്കുക' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.