"പുള്ളിക്കാരിയും പുലിയാ'; സൈബര്‍ലോകത്തെ ഞെട്ടിച്ച കുളി
Monday, July 15, 2024 2:23 PM IST
വന്യമൃഗങ്ങളെ എപ്പോഴും അകന്നുനിന്ന് കാണുന്നതാണല്ലൊ സുരക്ഷിതം. അവ എപ്പോഴാണ് ആക്രമിക്കുക എന്ന് പറയാന്‍ കഴിയില്ലല്ലൊ. ആനയും സിംഹവും കരടിയും കടുവയുമൊക്കെ മനുഷ്യനെ കൊന്ന എത്രയെത്ര സംഭവങ്ങള്‍ നാം കേട്ടിരിക്കുന്നു.

എന്നാല്‍ ചില രാജ്യങ്ങളിലുള്ളവര്‍ ഇത്തരം വന്യമൃഗങ്ങളെ ഇണക്കി വളര്‍ത്താറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്. അടുത്തിടെ എക്‌സിലെത്തിയ ഒരു വീഡിയോയും പറയുന്നത് അതാണ്.

അമേസിംഗ് നേച്ചര്‍ എന്ന അക്കൗണ്ട് പങ്കുവച്ച ദൃശ്യങ്ങളില്‍ ഒരു സ്ത്രീ പുള്ളിപ്പുലിയെ കുളിപ്പിക്കുന്ന കാഴ്ചയാണുള്ളത്. വീഡിയോപ്രകാരം പുള്ളിപ്പുലി ഒരു ബാത്ത്ടബ്ബില്‍ നില്‍ക്കുന്നു. യുവതി ഒരു ഹോസ്‌കൊണ്ട് അതിന്‍റെ ദേഹത്ത് വെള്ളം ഒഴിക്കുന്നു.

യുവതി വെള്ളം ഒഴിക്കുമ്പോഴൊക്കെ പുലി ഒരു പൂച്ചയെ പോലെ അനുസരണയോടെ നില്‍ക്കുന്നു. ഇടയില്‍ യുവതി പുലിയ്‌ക്കൊരു ഉമ്മയും നല്‍കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കണ്ട് നെറ്റിസണ്‍സ് ഞെട്ടി. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "കാഴ്ച നല്ലതാണ്; എന്നാല്‍ അപകടകരവും' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.