അടി ഇരന്നുവാങ്ങുന്ന ചേട്ടന്‍; മെട്രോ സ്റ്റേഷനില്‍
Monday, July 15, 2024 12:56 PM IST
ആളുകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ നിസാര കാരണം മതി. അത് ചിലപ്പോള്‍ അടിയിലും കലാശിക്കും. മിക്കപ്പോഴും ആളുകള്‍ ഇക്കാര്യങ്ങളില്‍ കാഴ്ചക്കാര്‍ മാത്രമാകും. എന്നാല്‍ ചിലര്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരത്തിനായി ശ്രമിക്കും. പക്ഷേ അത് ചിലപ്പോള്‍ പണിപാളുകയും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും.

അത്തരത്തിലൊരു സംഭവത്തിന്‍റെ കാര്യമാണിത്. സംഗതി നടന്നത് ഡല്‍ഹി മെട്രോ സ്റ്റേഷനിലാണ്. എക്‌സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം മെട്രോയില്‍ നിന്ന് ടോക്കണ്‍ കൗണ്ടറില്‍ തര്‍ക്കം നടക്കുകയാണ്.

രണ്ടുപേര്‍ ആദ്യം വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നു. പിന്നീട് അവര്‍ തമ്മില്‍ തല്ലാകുന്നു. ഇവരില്‍ ഒരാള്‍ മറ്റേയാളെ പൊതിരെ തല്ലുന്നു. തല്ലൊന്നടങ്ങുമ്പോള്‍ അതുവരെ കാഴ്ചക്കാരനായി നിന്ന ഒരാള്‍ കൂടുതല്‍ തല്ലിയ ആളോട് കയര്‍ക്കുന്നു.

എന്നാല്‍ ഈ സമയം അപ്രതീക്ഷിതമായി കൂടുതല്‍ തല്ലുകിട്ടിയ ആള്‍ ഇടയില്‍ എത്തിയ ആളുടെ തലയ്ക്ക് ഒറ്റയടി കൊടുക്കുന്നൂ. എല്ലാവരും ഞെട്ടിനില്‍ക്കുമ്പോള്‍ അയാള്‍ മാറിപ്പോവുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു.

"ആളുകളെ ശാന്തമാക്കാന്‍ വഴക്കുകളില്‍ ഇടപെടാത്തതിന്‍റെ കാരണം നീല ഷര്‍ട്ട് അങ്കിളാണ്. എന്തുകൊണ്ടാണ് ഞങ്ങള്‍ ഇടപെടരുതെന്ന് അങ്കിള്‍ ഒരു വീഡിയോയിലൂടെ തെളിയിച്ചു' എന്നാണൊരാള്‍ കുറിച്ചത്. "രണ്ട് അമ്മാവന്മാര്‍ തമ്മില്‍ മാത്രമായിരുന്നു വഴക്ക്. പാവം മൂന്നാമത്തെ അമ്മാവനെ എന്തിനാ തല്ലിയത്?' എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.