കാര്‍ഗോ ബോക്സ് അബദ്ധത്തില്‍ തുറന്നു; പിന്നീട് സംഭവിച്ചത്
Friday, July 12, 2024 12:13 PM IST
കഴിഞ്ഞദിവസം വാന്‍കൂവര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സംഭവിച്ച ഒന്നിന്‍റെ കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്താണന്നല്ലെ. ടൊറന്‍റോയില്‍ നിന്ന് വാന്‍കൂവറിലേക്ക് പറന്ന എയര്‍ കാനഡ കാര്‍ഗോ വിമാനത്തില്‍ കയറ്റുമതി ചെയ്ത ഒരുപെട്ടി അബദ്ധത്തില്‍ തുറന്നുപോവുകയുണ്ടായി.

അപ്പോഴതാ പത്തിരുപത്തഞ്ച് ഈലുകള്‍ പുറത്തേയ്ക്ക് വീഴുന്നു. ഒറ്റ നോട്ടത്തില്‍ പാമ്പുകളെ പോലിരിക്കുന്ന ഒരു മത്സ്യമാണ് ഈല്‍. ഭൂരിഭാഗം ഈലുകളും വളരെ ആഴം കുറഞ്ഞ സമുദ്രജലത്തിലാണ് വസിക്കുന്നത്.

പെട്ടിപൊട്ടി ഈലുകള്‍ താഴേക്ക് വീഴുമ്പോള്‍ പാമ്പുകള്‍ എന്ന രീതിയിലാണ് ജീവനക്കാര്‍ ഭയക്കുന്നത്. എക്‌സിലെത്തിയ ദൃശ്യങ്ങളില്‍ ഈലുകള്‍ പാമ്പുകളെ പോലെ നിലത്തിഴയുന്നതായി കാണാം. അന്നേരവും അടുത്ത ഈല് പെട്ടിയില്‍ നിന്നും താഴേക്ക് ചാടുകയാണ്.

എന്തായാലും ഒടുവില്‍ എല്ലാ ഈലുകളെയും പഴയപടി പായ്ക്ക് ചെയ്തതായാണ് വിവരം. സംഭവം ആകസ്മികമാണെന്ന് എയര്‍ കാനഡ കാര്‍ഗോ അധികൃതര്‍ പറഞ്ഞു. ഈലുകളുടെ ഉടമയെ കാര്യം ധരിപ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. "എന്തായാലും അങ്ങേര് പാമ്പുകളെ അയയ്ക്കാഞ്ഞത് ഭാഗ്യം' എന്ന് നെറ്റിസണ്‍സ് പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.