കവിഞ്ഞൊഴുകുന്ന പൊവായ് തടാകം; വീഡിയോ
Tuesday, July 9, 2024 2:53 PM IST
ഇപ്പോള്‍ മഴ തിമിര്‍ത്തു പെയ്യുന്ന കാലമാണല്ലൊ. തോടും നദിയും കിണറുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണ്. ഇങ്ങ് കേരളത്തില്‍ മാത്രമല്ല അങ്ങ് ആസാമിലും മഹാരാഷ്ട്രയിലുമൊക്കെ മഴ തകര്‍ത്തതു പെയ്യുകയാണ്.

മുംബൈ നഗരം വെള്ളക്കെട്ടുകളാല്‍ പൊറുതി മുട്ടുകയാണ്. ഇപ്പോഴിതാ കനത്ത മഴയില്‍ മുംബൈയിലെ പ്രശസ്തമായ പൊവായ് തടാകം നിറഞ്ഞൊഴുകുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എക്‌സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം തടാകം കരകവിഞ്ഞൊഴുകുകയാണ്.

545 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള പവായ് താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൃത്രിമ തടാകമാണ് പൊവായ് തടാകം. ബിഎംസി ആസ്ഥാനത്ത് നിന്ന് 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പൊവായ് തടാകം 1890-ലാണ് നിര്‍മ്മിച്ചത്. വിഹാര്‍ തടാകത്തിന് താഴെ മിഥി നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇത് നിര്‍മ്മിക്കുമ്പോള്‍, തടാകത്തിന് ഏകദേശം 2.1 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നു, ആഴം ഏകദേശം മൂന്ന് മീറ്റര്‍ (9.8 അടി) (പ്രാന്തത്തില്‍) മുതല്‍ 12 മീറ്റര്‍ (39 അടി) വരെ ആഴത്തില്‍ വ്യത്യാസപ്പെട്ടിരുന്നു.

ഒരു വലിയ ജലാശയമാണെങ്കിലും, അതിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല. വ്യാവസായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്നു. എന്തായാലും ഈ നീരൊഴുക്ക് മുംബൈയില്‍ പെയ്യുന്ന മഴയുടെ ഭീകരത ചൂണ്ടിക്കാട്ടുന്ന് എന്ന് ചിലര്‍ കമന്‍റില്‍ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.