"അതെന്‍റെ അമ്മയുടെ സ്മരണ; എടോ കള്ളാ താങ്കള്‍ക്കൊരു പുതിയ സ്‌കൂട്ടര്‍ വാങ്ങിത്തരാം'
Wednesday, October 16, 2024 12:07 PM IST
മോഷ്ടാക്കള്‍ ഒരു വലിയ സാമൂഹിക പ്രശ്‌നം തന്നെയാണ്. പലരും കഷ്ടപ്പെട്ട് സമ്പാദിക്കുന്നതൊക്കെ തന്ത്രത്തിലൊ ഇരുട്ടിന്‍റെ മറവിലൊ ഒക്കെ ഇക്കൂട്ടര്‍ സ്വന്തമാക്കും. മിക്കപ്പോഴും പണവും ആഭരണവുമൊക്കെയാകും ആളുകള്‍ക്ക് നഷ്ടമാവുക.

എന്നാല്‍ ഇത്തരത്തില്‍ നഷ്ടമാവുന്ന ചിലത് വിലമതിക്കാന്‍ കഴിയാത്തതായിരിക്കും. അത് അതിന്‍റെ വില നിമിത്തമല്ല മറിച്ച് വൈകാരിക തലം നിമിത്തമായിരിക്കും. കട്ട് കടന്നുകളയുന്നവന് അത് മനസിലാകില്ല. അത് അയാള്‍ക്ക് സംഭവിക്കുമ്പോള്‍ മാത്രമാകും അത് തിരിച്ചറിയുക.

ഇത്തരത്തില്‍ തനിക്ക് നഷ്ടമായ ഒരു സ്‌കൂട്ടറിനായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരിക്കുകയാണ് ഒരു യുവാവ്. മഹാരാഷ്ട്ര പൂനെ നിവാസിയായ അഭയ് ചൗഗുലെയാണ് ഈ വ്യക്തി. ദസറയില്‍ കോത്രൂഡിലെ ഛത്രപതി ശിവാജി മഹാരാജ് പ്രതിമയ്ക്ക് അദ്ദേഹം പാര്‍ക്കുചെയ്തിരുന്ന കറുത്ത ആക്ടീവയാണ് നഷ്ടമായത്.

എന്നാല്‍ അയാള്‍ക്കത് വെറും ഒരു ഇരുചക്രവാഹനം മാത്രമായിരുന്നില്ല. അഭയുടെ അമ്മ അയാള്‍ക്കായി നല്‍കിയ സമ്മാനമായിരുന്നത്. ആ അമ്മ ഇപ്പോള്‍ ഭൂമിയില്‍ ഇല്ല. അവരുടെ ഓര്‍മകള്‍ ആണ് ആ സ്‌കൂട്ടര്‍ അയാള്‍ക്ക് നല്‍കിയിരുന്നത്. അര്‍ബുദബാധിച്ചാണ് ആ അമ്മ വിട പറഞ്ഞത്. അവര്‍ അവസാനമായി അവന് നല്‍കിയ സമ്മാനമായിരുന്നത്.

കോവിഡ് ബാധിച്ച് അദ്ദേഹത്തിന്‍റെ പിതാവും മരണപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ മാതാപിതാക്കളുമായിട്ടുള്ള ഒരോര്‍മ കൂടിയായിരുന്നു ആ സ്‌കൂട്ടര്‍. ആക്ടീവ കണ്ടെത്താന്‍ അദ്ദേഹം സമീപപ്രദേശങ്ങളിലൊക്കെ തിരഞ്ഞു. ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതിയും നല്‍കി.

ഇപ്പോഴിതാ അദ്ദേഹം മോഷ്ടിച്ച സ്‌കൂട്ടറിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി നിന്നു. അതില്‍ "എന്‍റെ ആക്ടിവ മോഷ്ടിച്ച കള്ളനോട് വിനീതമായ അഭ്യര്‍ഥന, ഒരുപാട് കഷ്ടപ്പെട്ടാണ് എന്‍റെ അമ്മ ഇത് വാങ്ങിയത്. ഇത് അവളുടെ അവസാനത്തെ ഓര്‍മയാണ്, ദയവായി അത് തിരികെ നല്‍കുക. ഞാന്‍ നിങ്ങള്‍ക്ക് ഒരു പുതിയ വാഹനം വാങ്ങാം, പക്ഷേ എന്‍റെ അമ്മയുടെ സ്‌കൂട്ടര്‍ തിരികെ തരൂ' എന്നെഴുതിയിരുന്നു.

വാഹനത്തിന്‍റെ നമ്പരും അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പരും ഒക്കെ ആ പ്ലക്കാര്‍ഡിലുണ്ട്. ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലും എത്തി. നെറ്റിസണ്‍സ് അദ്ദേഹത്തിന്‍റെ വിഷമത പങ്കുവയ്ക്കുകയുണ്ടായി. അദ്ദേഹത്തിന് ആ സ്‌കൂട്ടര്‍ തിരികെ നല്‍കണമെന്ന് അവര്‍ ആ മോഷ്ടാവിനോട് ആവശ്യപ്പെടുകയുണ്ടായി.

വൈകാതെ അമ്മയുടെ സ്മരണയായ ആ സ്‌കൂട്ടര്‍ വൈകാതെ അഭയ്ക്ക് ലഭിക്കുമെന്നും അവര്‍ അദ്ദേഹത്തിന് പ്രത്യാശ നല്‍കുന്നു. അതങ്ങനെ സംഭവിക്കട്ടെ...


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.