നിങ്ങള്‍ "സെലിബ്രിറ്റികള്‍'; ജീവനക്കാര്‍ക്ക് വേറിട്ട ദീപാവലി സമ്മാനംനല്‍കി കമ്പനിയുടമ
Wednesday, October 23, 2024 11:46 AM IST
ഏതൊരു കമ്പനിയുടെയും വിജയത്തിന്‍റെ ആണിക്കല്ല് മുതലാളി-തൊഴിലാളി ബന്ധത്തിലെ ഊഷ്മളതയാണല്ലൊ. ആത്മാര്‍ഥതയുള്ള ജീവനക്കാരും കരുതലുള്ള ഉടമയും ഒരു സംരംഭത്തെ ഉന്നതിയിലെത്തിക്കും. ഇക്കാര്യം അറിയാവുന്ന ചില ബിസിനസുകാര്‍ തങ്ങളുടെ ജീവനക്കാരെ ഇടയ്ക്കിടെ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിക്കും.

അടുത്തിടെ അത്തരം ഒന്നുകൂടി ഹരിയാനയില്‍ അരങ്ങേറി. ഇവിടെ പഞ്ച്കുളയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയാണ് ഞെട്ടിക്കലുകാരന്‍. അദ്ദേഹം മികച്ചപ്രകടനം കാഴ്ചവച്ച തന്‍റെ ജീവനക്കാര്‍ക്ക് ദീപാവലിക്ക് മുന്നോടിയായി കാറുകള്‍ സമ്മാനിച്ചു. 15 കാറാണ് അദ്ദേഹം ഇത്തരത്തില്‍ നല്‍കിയത്.

മിറ്റ്സ് ഹെല്‍ത്ത്കെയറിന്‍റെ ഡയറക്ടറും ഉടമയുമായ എം.കെ. ഭാട്ടിയ ആണ് ഇത്തരത്തില്‍ ജീവനക്കാരുടെ കഠിനാധ്വാനത്തെയും സമര്‍പ്പണത്തെയും അഭിനന്ദിച്ചത്. അദ്ദേഹം ഈ ജീവനക്കാരെ "സെലിബ്രിറ്റികള്‍' എന്ന് വിശേഷിപ്പിച്ചു. ഈ റോക്ക് സ്റ്റാറുകള്‍ തങ്ങളുടെ കുടുംബാംഗങ്ങളാണന്നും അദ്ദേഹം പറഞ്ഞു.


ഈ വര്‍ഷം കാറുകള്‍ ലഭിച്ച 15 ജീവനക്കാര്‍ക്കും ഡയറക്ടര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചത് നാലുമാസം മുന്‍പാണ്. തങ്ങള്‍ പുതുമുഖങ്ങളെ നിയമിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അവരില്‍ മികച്ചപ്രകടനം കാഴ്ചവെക്കുന്ന അംഗങ്ങളെ അവരുടെ ടീമുകളുടെ വൈസ് പ്രസിഡന്‍റുമാരായി സ്ഥാനക്കയറ്റം നല്‍കുന്നു.

"അടുത്ത വര്‍ഷം 50 കാറുകള്‍ സമ്മാനമായി നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' ഭാട്ടിയ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം തന്‍റെ ജീവനക്കാര്‍ക്ക് 12 കാറുകള്‍ ഈ മുതലാളി നല്‍കിയിരുന്നു. പഠിച്ചെങ്ങനെയെങ്കിലും ഇദ്ദേഹത്തിന്‍റെ കമ്പനിയില്‍ ജോലിക്ക് കയറണമെന്ന് ചിലര്‍ രസകരമായി കുറിക്കുന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.