അവബോധം സൃഷ്ടിക്കാൻ നായകള്‍ക്കൊപ്പം ഒരു ഗിന്നസ് നടത്തം;
Monday, October 21, 2024 2:13 PM IST
പലതരം ഗിന്നസ് റിക്കാര്‍ഡുകള്‍ ദിനംപ്രതി പിറവി എടുക്കാറുണ്ടല്ലൊ. അവയില്‍ ചിലതെങ്കിലും ചില സന്ദേശങ്ങള്‍ നല്‍കാനായിരിക്കും. അത്തരത്തിലുള്ള റിക്കാര്‍ഡുകള്‍ക്ക് മാറ്റ് കൂടുതലായിരിക്കും. അത്തരമൊന്നിന്‍റെ കാര്യമാണിത്.

കാനഡയില്‍ നിന്നുള്ള മിച്ചല്‍ റൂഡി ആണ് ഈ ഗിന്നസ് നേട്ടക്കാരന്‍. 38 നായ്ക്കളുമായി ഒരേ സമയം നടന്നാണ് അദ്ദേഹം റിക്കാര്‍ഡ് തീര്‍ത്തത്. ഒരു കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം നടന്നത്. ദക്ഷിണ കൊറിയയിലെ ഗോസനില്‍ വച്ചാണ് അദ്ദേഹം ഈ റിക്കാര്‍ഡ് നേടിയത്.

നേരത്തെ 36 നായ്ക്കളുമായി ഒരാള്‍ നടന്നതായിരുന്നു റിക്കാര്‍ഡ്. മിച്ചലിന് കനേഡിയന്‍ ചാരിറ്റി ബോങ്കും കൊറിയന്‍ കെ9 റെസ്‌ക്യൂവും ഈ ഉദ്യമത്തിനായി സ്‌പോണ്‍സര്‍ ചെയ്തിരുന്നു. രക്ഷിച്ച നായ്ക്കള്‍ക്കായി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായിട്ടായിരുന്നു ഈ നടത്തം.

സമീപപ്രദേശത്തുനിന്നും രക്ഷപ്പെടുത്തിയ നായകളുമായിട്ടാണ് ആ നടത്തം. ഈ നായകളെ താത്പര്യമുള്ളവര്‍ക്ക് ദത്തെടുക്കാനായി കെകെ9ആര്‍ അവസരവുമൊരുക്കി.


ദക്ഷിണ കൊറിയയിലെ മൃഗസംരക്ഷണത്തിലെ സമീപകാല മുന്നേറ്റങ്ങളുമായി ഈ പരിപാടി ഒത്തുപോകുന്നു. ഈ വര്‍ഷം പട്ടിയിറച്ചി കഴിക്കുന്നത് നിരോധിക്കുന്ന ബില്ലിന് രാജ്യം അംഗീകാരം നല്‍കിയിരുന്നു.

നായകള്‍ വീടുകളില്‍ നമ്മുടെ സ്‌നേഹമേറ്റു വളരേണ്ടവയാണെന്ന് മിച്ചല്‍ പറയുന്നു. ഈ മൃഗങ്ങളെക്കുറിച്ചുള്ള ആളുകളുടെ ധാരണയില്‍ മാറ്റം കൊണ്ടുവരാന്‍ തന്നാലാകും വിധം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.