"ശെടാ ഒന്നെറങ്ങെടാ വെകിളി'; പൂച്ചയെ വട്ടം ചുറ്റിക്കുന്ന കാഴ്ച
Wednesday, October 16, 2024 3:27 PM IST
സാധാരണ ഗതിയില്‍ മറ്റ് മൃഗങ്ങളെ വട്ടം ചുറ്റിക്കുന്നതില്‍ കില്ലാഡിയാണ് നമ്മുടെ പൂച്ച സെര്‍. ഈച്ച മുതല്‍ കടുവവരെ പൂച്ചയ്ക്ക് മുന്നില്‍ ആയുധംവച്ച് കീഴടങ്ങിയിട്ടുണ്ട്. നായയേയും നാഗത്തേയുമൊക്കെ ചടപടാ അടിച്ചൊതുക്കി നെറ്റിസണ്‍സിന്‍റെ സൂപ്പര്‍ ഹീറോ ആയി അവര്‍ മാറിയിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ എക്‌സിലെത്തിയ ഒരു വീഡിയോ പറയുന്നത് ഇത്രയും ഭയങ്കരനായ പൂച്ചയെ മറ്റൊരാള്‍ കുഴക്കിയതാണ്. അത് മറ്റാരുമല്ല ഒരു കളര്‍ഫുര്‍ കിളിയാണ്.

വീഡിയോയില്‍ ഒരു വലിയ പേര്‍ഷ്യന്‍ പൂച്ച വീടിനുള്ളില്‍ കൂടി നടക്കുന്നു. അതിന്‍റെ മുതുകിലായി ഈ കിളി ഇരിക്കുന്നു. പൂച്ച എന്തൊക്കെ പരാക്രമം കാട്ടിയിട്ടും കിളി അവിടെത്തന്നെ ഇരുന്നു. പൂച്ച ആ മുറി മുഴുവന്‍ വട്ടംക്കറങ്ങി വന്നിട്ടും കിളി കുലുങ്ങിയില്ല.


ആകെ ചിരി പടര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്‍റുകള്‍ ലഭിച്ചു. "പക്ഷിയെ മുതുകില്‍ കയറ്റി താമസസ്ഥലത്തെ മുറികളിലുടനീളം കൊണ്ടുപോകുന്ന പൂച്ച ഒരു ടൂര്‍ ഗൈഡ് ആണെന്ന് തോന്നുന്നു' എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ ഇവര്‍ രണ്ടും വലിയ ചങ്ങാതിമാരാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.