ഹിമാലയത്തില്‍ 4,800 മീറ്റര്‍ കയറി എട്ടാംക്ലാസുകാരി അന്നാ മേരി
Monday, July 8, 2024 11:35 AM IST
ഹിമാലയ പർവതത്തിൽ 4,800 മീറ്റർ ഉയരം താണ്ടി ചേര്‍ത്തലയിലെ എട്ടാം ക്ലാസ് വിദ്യാർഥിനി. ചേർത്തല നഗരസഭ 33-ാം വാർഡിൽ ഞാറയ്ക്കാവേലിൽ ഷൈൻ വർഗീസ്-പ്രീതി ദമ്പതികളടെ മകൾ അന്നാ മേരിയാണ് ഹിമാലയ പർവതം കയറുക എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.

ചേർത്തല സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ജൂൺ 20നാണ് പിതാവിനൊപ്പം പുറപ്പെട്ടത്. ഹരിയാനയിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർഥിനി ആരാധ്യ അടക്കം എട്ടു സംസ്ഥാനങ്ങളിൽ നിന്നായി 13 പേരാണ് യാത്രയിലുണ്ടായിരുന്നത്. ഹിമാലയത്തിന്‍റെ താഴ്‌വരയായ സോളഗ് വാലിയിലാണ് ഇവർ ഒത്തുചേർന്നത്.

യാത്രയ്ക്കിടെ രാത്രികളിൽ ടെന്‍റ് സ്ഥാപിച്ചാണ് അന്തിയുറങ്ങിയത്. ലഘു ഭക്ഷണങ്ങൾ കരുതിയിരുന്നു. മഞ്ഞുരുകിയ വെള്ളമാണ് കുടിച്ചത്. ആറു ദിവസം കൊണ്ട് 4,800 മീറ്റർ പിന്നിടാനായി.


500 മീറ്റർ കൂടി കയറിയിരുന്നെങ്കിൽ ലക്ഷ്യസ്ഥാനമായിരുന്ന ഫ്രണ്ട്സ് ഷിപ്പ് പീക്കിനു മുകളിൽ എത്താമായിരുന്നു. എന്നാൽ ശാരിരിക അസ്വസ്ഥതകൾ മൂലം പൂർത്തിയാക്കാനായില്ല.

ഹിമാലയം കയറുന്നതിന് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പരിശീലനം നേടിയിരുന്നു. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ ഉയരം കൂടിയ പർവതനിരയായ കിളിമഞ്ചാരോ കീഴടക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിനായി അന്നയ്ക്ക് പ്രത്യേക പരിശീലനം നൽകുമെന്നും പിതാവ് ഷൈൻ വർഗീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.