കോട്ടപ്പടിയിൽ രക്ഷപ്പെടുത്തിയ കാട്ടുകൊന്പൻ പുല്ലുവഴിച്ചാലിൽ കൃഷി നശിപ്പിച്ചു
Saturday, April 20, 2024 4:35 AM IST
കോതമംഗലം: കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുകൊന്പൻ പുല്ലുവഴിച്ചാലിൽ കൃഷിയിടത്തിലിറങ്ങി നാശം വരുത്തി. പുതുമനക്കുടി സാജു, അങ്ങാടിശേരി സോമൻ എന്നിവരുടെ കൃഷിയിടത്തിലാണ് ഒറ്റയാൻ നാശം വിതച്ചത്.

കോട്ടപ്പാറ വനമേഖലയിൽ നിന്ന് നാലു കിലോമീറ്ററോളം മാറിയുള്ള പ്രദേശമാണ് പുല്ലുവഴിച്ചാൽ. ഇവിടത്തെ കൃഷിയിടങ്ങളിൽ ഇന്നലെ പുലർച്ചെയാണ് ഒറ്റയാൻ എത്തിയത്. ഒരാഴ്ച മുന്പ് പ്ലാച്ചേരിയിൽ കുടിവെള്ള കിണറിൽ വീണ ആനയാണിതെന്ന് സമീപവാസികൾ പറഞ്ഞു.
ആനയുടെ ശരീരത്തിലെ പരിക്കുകൾ കണ്ടാണ് തിരിച്ചറിഞ്ഞത്. നടക്കുന്പോൾ മുടന്തലുമുണ്ട്. കുടിവെള്ള കിണറിൽ വീണ കൊന്പനെ രക്ഷപ്പെടുത്തി വനത്തിലേക്ക് വിട്ടത് വിവാദമായിരുന്നു.

ആന വീണ്ടും ജനവാസ മേഖലകൾക്ക് ഭീക്ഷണിയാകുന്നതിനാൽ മയക്കുവെടിവച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

ഇതിന് തയാറെന്ന് ഉറപ്പ് നൽകിയശേഷമാണ് ആനയെ രക്ഷപ്പെടുത്തിയത്. അധികാരികളുടെ വഞ്ചനയുടെ പ്രത്യാഘാതമാണ് തങ്ങൾ ഇപ്പോഴും അനുഭവിക്കേണ്ടിവരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ഇതിന് മുന്പും ഇതേ കൃഷിയിടങ്ങളിൽ ആന ശല്യമുണ്ടായിട്ടുണ്ട്. അപേക്ഷ നൽകിയതല്ലാതെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കർഷകർ പറഞ്ഞു. ഏതുസമയത്തും ആനയുടെ മുന്പിൽപെടാമെന്ന അവസ്ഥയിലാണ് ജനങ്ങൾ. വൈകുന്നേരമായാൽ ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ ഭയമാണ്.

വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ച ഫെൻസിംഗ് പൂർണമായി തകർന്നു കിടക്കുകയാണ്. വേണ്ടത്ര ഗുണനിലവാരം അതിനുണ്ടായിരുന്നില്ല. ഫെൻസിംഗ് ആനകളെ തടയാൻ ഫലപ്രദമല്ലെന്നും മറ്റ് മാർഗങ്ങൾ സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.