ബോട്ട് സവാരി: നിര്‍ദേശങ്ങള്‍ ജലരേഖയായി
Friday, April 19, 2024 4:25 AM IST
കൊച്ചി: താനൂര്‍ ബോട്ട് അപകത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം മറൈന്‍ഡ്രൈവിലെ ഉല്ലാസ ബോട്ടുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ ജലരേഖയായി. കഴിഞ്ഞ വര്‍ഷം എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ നേതൃത്വത്തിലണ് ബോട്ട് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി ബോധവത്കരണ ക്ലാസുകളടക്കം സംഘടിപ്പിച്ചത്.

സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനൊപ്പം ബോട്ടുകളുടെ കപ്പാസിറ്റിക്കനുസരിച്ച് മാത്രമേ സര്‍വീസ് നടത്താവൂ എന്നും പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല എല്ലാം പഴയപടിയായി. ഇതിന് പുറമെ ബോട്ടുകളില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കുന്നതിനും പോലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് തീരുമാനം മാത്രമായി അവശേഷിക്കുകയാണ്.

അവധിക്കാലത്ത് അധികവരുമാനം ലക്ഷ്യമിട്ട് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഉല്ലാസ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സര്‍വീസ് നടത്തിയ ഉല്ലാസ ബോട്ട് പോലീസ് പിടികൂടുകയും ബോട്ട് ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ 22 ആളുകളുമായായിരുന്നു സര്‍വീസ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസും കോസ്റ്റല്‍ വിഭാഗവും പരിശോധന ആരംഭിച്ചിട്ടുണ്ട്.

നൂറിലധികം ഉല്ലാസബോട്ടുകളുണ്ടായിരുന്ന മറൈന്‍ഡ്രൈവില്‍ നിലവില്‍ 62 എണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഒരു മണിക്കൂര്‍ കായല്‍ യാത്രയ്ക്ക് 200 രൂപയാണ് നിരക്ക്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ നിരക്ക് വര്‍ധിപ്പിച്ചും യാത്ര നടത്തുന്ന ബോട്ടുകളുണ്ട്. പലപ്പോഴും ഇത് വാക്കുതര്‍ക്കത്തിനും വഴിവയ്ക്കുന്നു.