വാട്ടര്‍ മെട്രോ ഫോര്‍ട്ട്കൊച്ചിയിലേക്ക്; സര്‍വീസ് 21 മുതല്‍
Friday, April 19, 2024 4:25 AM IST
കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് 21ന് ആരംഭിക്കും. ടെര്‍മിനലിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 14-ാമത്തെ ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

ഈ ബോട്ടിന്‍റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഞായറാഴ്ച സര്‍വീസ് ആരംഭിക്കുന്നത്.

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് സര്‍വീസ് ഉണ്ടാകും. സമാന്തരമായി വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന്‍റെ ഫോര്‍ട്ട്‌കൊച്ചി ബോട്ട് സര്‍വീസ് മറൈന്‍ഡ്രൈവിന്‍റെ തെക്ക് ഭാഗത്ത് നിന്നും നടത്തിവരുന്നുണ്ട്. വേഗതയേറിയ സോളാര്‍ ബോട്ടില്‍ എസിയുടെ തണുപ്പേറ്റ് യാത്രചെയ്യാമെന്ന സൗകര്യമാണ് വാട്ടര്‍മെട്രോ യാത്രക്കാര്‍ക്ക് ഒരുക്കുന്നത്.

ഇതുകൂടാതെ പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഫോര്‍ട്ട്‌കൊച്ചിക്കു ശേഷം ഈ റൂട്ടുകളിലേക്കും സര്‍വീസ് ആരംഭിക്കാനാകും. പക്ഷെ ബോട്ടുകളുടെ ലഭ്യതയാണ് പ്രശ്‌നം. 25 ഓളം ബോട്ടുകളാണ് ഈ റൂട്ടുകളിലെല്ലാമായി സര്‍വീസ് നടത്താന്‍ വേണ്ടത്.

കഴിഞ്ഞ ദിവസം കിട്ടിയത് ഉള്‍പ്പടെ 14 ബോട്ടുകള്‍ മാത്രമേ നിലവിലുള്ളു. കൊച്ചിന്‍ ഷിപ്‌യാര്‍ഡാണ് വാട്ടര്‍മെട്രോയ്ക്കുവേണ്ടി ബോട്ടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ശേഷിക്കുന്ന ബോട്ടുകള്‍ ഒക്ടോബറിനുള്ളില്‍ നിര്‍മിച്ചു നല്‍കാമെന്ന് ഷിപ്‌യാര്‍ഡ് വാട്ടര്‍മെട്രോ അധികൃതരെ അറിയിച്ചിട്ടുണ്ട്.

50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും 50 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടര്‍ മെട്രോയ്ക്ക് ഷിപ്‌യാര്‍ഡ് തയാറാക്കി നല്‍കുന്നത്.

ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഈ ബോട്ടുകള്‍ക്കുണ്ട്. നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും മറ്റൊരു സവിശേഷതയാണ്.

വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് 26 ന് ഒരു വര്‍ഷം പൂര്‍ത്തിയാകും. 12 മാസം പിന്നിടുമ്പോള്‍ പുതിയ രണ്ട് റൂട്ടുകളിലായി ആകെ 19 ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു. പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ കൂടിയാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ്.