വരുമൊ പുല്ലാട്ടുപടിയിൽ പുതിയ പാലം?
Sunday, April 21, 2024 3:40 AM IST
ഉപ്പുതറ: കൊച്ചുകരിന്തരുവി പുല്ലാട്ടുപടിയിൽ പുതിയ പാലം പണിയാൻ ഇടുക്കി പാക്കേജിൽ ജില്ലാ വികസന സമിതി ശിപാർശ ചെയ്ത ഒരു കോടി രൂപയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.

2018ലെ മഹാപ്രളയത്തിലാണ് കൊച്ചുകരിന്തരുവി- കാവക്കുളം - പാതയിലെ പുല്ലാട്ടുപടി പാലത്തിന്‍റെ ഒരു ഭാഗം തകർന്നത്. വാഹനങ്ങൾ കയറാൻ കഴിയാതെ വന്നതോടെ നൂറ്റന്പതോളം കുടുംബങ്ങളുടെ യാത്ര ദുരിതത്തിലായി.

തുടർന്നു രണ്ടുവർഷവും പാലൊഴുകുംപാറയിൽനിന്നുള്ള ശക്തമായ ഒഴുക്കിൽ ഇരു വശങ്ങളിലേയും മണ്ണ് ഒലിച്ചു പോകുകയും പാലത്തിന്‍റെ നടുഭാഗം ഒടിഞ്ഞ് പുഴയിൽ വീഴുകയും ചെയ്തു.

ഇതോടെ വർഷകാലത്ത് കാൽനടയായും പുഴ കടക്കാൻ കഴിയാത്ത സ്ഥിതിയായി. പാഴ്തടികൾ ഉപയോഗിച്ച് താത്കാലിക നടപ്പാലം നിർമിച്ചു. സ്കൂൾ കുട്ടികളും പ്രായമുള്ളവരും അടക്കം ജീവൻ പണയം വച്ച് ഇതിലൂടെയാണ് പുഴ മുറിച്ചു കടക്കുന്നത്.

തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും ചെറുകിട കർഷകരുമാണ് ഇവിടെ താമസിക്കുന്നത്. കുട്ടികളെ സ്കൂളിൽ വിടാനും പണിക്കു പോകാനുമുളള യാത്രാ സൗകര്യം ഇല്ലാതായതോടെ കുറേപ്പേർ അവിടെ നിന്നും മറ്റിടങ്ങളിലേക്ക് വാടകയ്ക്ക് താമസം മാറി.

ആറു വർഷമായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് ഇത്തവണയെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.