തെരഞ്ഞെടുപ്പ്: വ്യാജവാർത്തകൾ പ്രതിരോധിക്കും
Saturday, April 20, 2024 3:03 AM IST
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഡിജിറ്റൽ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വെബ്സൈറ്റ് സജ്ജമാക്കിയത്.

വ്യാജസന്ദേശങ്ങൾക്ക് പിന്നിലെ യഥാർഥ വസ്തുത മനസിലാക്കാൻ വെബ്സൈറ്റ് പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ഏറെ സഹായകരമാവും. mythsvrealtiy.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ പ്രചരിക്കുന്ന വ്യാജവാർത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസിലാക്കാനാവും.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ്, വോട്ടർപട്ടിക, വോട്ടർമാർക്കുള്ള സേവനങ്ങൾ, തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ വെബ്സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യാജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച നടപടി എന്നിവ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാർത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങൾ, സക്രീൻഷോട്ടുകൾ, വീഡിയോകൾ, വാർത്ത ാ ക്ലിപ്പുകൾ എന്നിവ സൈറ്റിൽ കാണാം. വസ്തുതകൾ പരിശോധിക്കാൻ റഫറൻസ് രേഖകളും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

വടവംലി മത്സരം നടത്തി

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പ് ജില്ലയിലെ എല്ലാ വോട്ടർമാരും പങ്കെടുക്കുന്ന ജനാധിപത്യത്തിന്‍റെ ഉത്സവമാകണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്.

തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍റെ ഭാഗമായി ഇടുക്കി ഐഡിഎ മൈതാനത്ത് സംഘടിപ്പിച്ച വടംവലി മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. ‌

ജില്ലാ റവന്യു ടീമും പോലീസ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ പോലീസ് ടീം വിജയിച്ചു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് പങ്കെടുത്തു.