തൊടുപുഴ: സ്വദേശി ദർശൻ ടൂറിസം പദ്ധതികൾക്ക് തുടർച്ചയുണ്ടാകണമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്. ഇടുക്കി ടൂറിസത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശമാണ്. ലക്ഷക്കണക്കിന് യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിലും വരുമാനവും കണ്ടെത്താനാകുന്ന മേഖലയാണ് ടൂറിസമെന്നും അദ്ദേഹം പറഞ്ഞു.
വാഗമണ്ണിൽനിന്നായിരുന്നു ജോയ്സിന്റെ പര്യടനത്തിന്റെ തുടക്കം.എൽഡിഎഫ് കണ്‍വീനർ കെ.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിനു യുവാക്കൾ അണിനിരന്ന ഇരുചക്ര വാഹനങ്ങളുടെ അകന്പടിയോടെയാണ് സ്ഥാനാർഥിയെ വരവേറ്റത്. പൂക്കളും പഴങ്ങളും കണിക്കൊന്നപ്പൂക്കളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു.
കോട്ടമല, വാഗമണ്‍, ബോണാമി, കോലഹലമേട്, ഏലപ്പാറ, ചെമ്മണ്ണ്, കൊച്ചുകരിന്തിരുവി, കാറ്റാടിക്കവല, പശുപ്പാറ, ലോണ്ട്രി, ചപ്പാത്ത് ഉപ്പുതറ, മേരികുളം, ആനവിലാസം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം അണക്കരയിൽ പര്യടനം സമാപിച്ചു. വാഴൂർ സോമൻ എംഎൽഎ, ജോസ് ഫിലിപ്പ്, നിശാന്ത് വി.ചന്ദ്രൻ, ജി.വിജയനന്ദ്,
പി. എൻ.മോഹനൻ, ആന്റപ്പൻ ജേക്കബ്, എൻ.എം. കുശൻ, കെ. പി. വിജയൻ , ആശ അന്റണി, ലാലിച്ചൻ നീർണാകുന്നേൽ, ടോമി പകലോമറ്റം, ജയിംസ് ടി.അന്പാട്ട്, സജിമോൻ ടൈറ്റസ്, സി. സിൽവസ്റ്റർ എന്നിവർ പ്രസംഗിച്ചു.