കൊച്ചുജോണിന് ഇന്ന് അതിരന്പുഴ വിട ചൊല്ലും
Thursday, April 18, 2024 6:48 AM IST
അതിരമ്പുഴ: അതിരമ്പുഴക്കാരുടെ കൊച്ചുജോണിന് ഇന്നു നാട് വിട ചൊല്ലും. അരനൂറ്റാണ്ടിനപ്പുറം ജനസേവനത്തിനു പുതുമാനം നൽകി പൊതുപ്രവർത്തന രംഗത്തെത്തിയ കെ.എം. ജോൺ കളരിക്കൽ വ്യത്യസ്തനായ ജനപ്രതിനിധി ആയിരുന്നു.

1979ൽ നിലവിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്‍റും അതിരമ്പുഴയിലെ രാ‌ഷ്‌ട്രീയത്തിലെ അതികായനുമായിരുന്ന കെ.സി. മാത്യുവിനെ അട്ടിമറിച്ചാണ് യുവാവായ കെ.എം. ജോൺ അതിരമ്പുഴയിൽ ഉദിച്ചുയർന്നത്.

നാട്ടുകാരുടെ പരാതികളടങ്ങിയ പ്ലാസ്റ്റിക് കൂട് കക്ഷത്തിലിറുക്കിപ്പിടിച്ചു നടന്നുനീങ്ങുന്ന കൊച്ചുജോണിന്‍റെ ചിത്രം അതിരമ്പുഴക്കാരുടെ മനസിൽ മായാതെ നിൽക്കും.

കേരള കോൺഗ്രസിലെ ആദ്യപിളർപ്പിനു മുമ്പ് വിദ്യാർഥി സംഘടനയായ കെഎസ്‌സിയുടെ കോട്ടയം ജില്ലാ പ്രസിഡന്‍റായിരുന്നു ജോൺ. മാന്നാനം കെഇ കോളജിൽനിന്നു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ചിട്ടുണ്ട്.

പലതവണ അതിരമ്പുഴ പഞ്ചായത്ത് മെംബറായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായി. പഞ്ചായത്ത് മെംബറായിരുന്ന അതിരമ്പുഴ തടത്തിൽ കുടുംബാംഗം ലിസി ജോണാണ് ഭാര്യ. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടയ്ക്കുപുറം സെന്‍റ് മാത്യൂസ് പള്ളിയിൽ.