മീനച്ചിലാറിന്‍റെ തീരങ്ങളിൽ അനധികൃത ഖനനം
Thursday, April 18, 2024 12:04 AM IST
പാലാ: കിടങ്ങൂർ വില്ലേജിൽ ആറ്റുതീരത്ത് കരമണൽ ഖനനവും ഇഷ്ടികച്ചെളി ഖനനവും നടക്കുന്നതായി മീനച്ചിൽ നദീസംരക്ഷണ സമിതി. വിഷയം ഉന്നയിച്ച് ജില്ലാ കളക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട്, ആർഡിഒ എന്നിവർക്ക് പരാതി നൽകി. ഖനനത്തിന് ഒരാൾക്കും പെർമിറ്റ് അനുവദിച്ചിട്ടില്ലെന്ന് അധികൃതർ.

ഡീലർ ലൈസൻസ് മാത്രം എടുത്തവർ ആറ്റുവഞ്ചിക്കാടിനു സമീപം നിരോധിത മേഖലകളിൽ ഖനനം നടത്തുകയാണ്. ജെസിബി, ടോറസ് ലോറികൾ, ടിപ്പർ ലോറികൾ എല്ലാം സ്വന്തമായുള്ള വൻ സംഘമാണ് ഖനനം നിയന്ത്രിക്കുന്നത്. പോലീസിന്‍റെയും അധികാരികളുടെയും നീക്കങ്ങളറിയുന്നതിനുള്ള സംവിധാനങ്ങൾവരെ ഒരുക്കിയാണ് ഖനനം എന്നറിയുന്നു.

സോഷ്യൽ ഫോറസ്ട്രിയുടെ ആറ്റുവഞ്ചിക്കാട് റിസർവ് വനം ഖനനം തുടർന്നാൽ ഇല്ലാതാകും. കട്ടച്ചിറ ത്തോട് വഴിമാറിയൊഴുകുംവിധമുള്ള ഖനനമാണ് ആറിന്‍റെയും തോടിന്‍റെയും തീരങ്ങളിൽ നടക്കുന്നത്.

അനധികൃത ഖനനം തടഞ്ഞ് നിയമ ലംഘകർക്കെതിരേ നടപടിയെടുക്കണമെന്നും മീനച്ചിലാറിന്‍റെ തീരഘടന സംരക്ഷിക്കണമെന്നും മീനച്ചിൽ നദീസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഡോ. എസ്. രാമചന്ദ്രൻ അധ്യ ക്ഷത വഹിച്ചു.