അമിത വൈദ്യുതി ഉപയോഗം പ്രശ്നമാവുന്നു; ഉപയോക്താക്കൾ സഹകരിക്ക‌ണമെന്നു കെഎസ്ഇബി
Thursday, April 18, 2024 12:04 AM IST
കോട്ടയം: സെക്‌ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് കെഎസ്ഇബി ഉപയോക്താക്കളോട് അഭ്യര്‍ഥന നടത്തിയിരിക്കുന്നത്.

വൈദ്യുതി ഉപയോഗത്തിലുണ്ടാകുന്ന റിക്കാര്‍ഡ് വര്‍ധന ഫ്യൂസ് പോകുന്നതിനും ഫീഡറുകള്‍ ഡ്രിപ്പാകുന്നതിനും കാരണമാകുന്നുണ്ട്. രാത്രിയിൽ എസിയുടെ കൂടിയ ഉപയോഗമാണ് ഇതിനുകാരണമെന്നാണ് കെഎസ്ഇബി പറയുന്നത്.

ഫ്യൂസ് പോകുമ്പോള്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകും. ഫീഡര്‍ പോകുമ്പോഴാകട്ടെ നിരവധി പ്രദേശങ്ങളില്‍ ഒന്നിച്ചാണു വൈദ്യുതി നിലയ്ക്കുന്നത്. പല കാരണങ്ങളാല്‍ വൈദ്യുതി തകരാര്‍ സംഭവിക്കുന്നുണ്ട്.

രാത്രിയില്‍ കെഎസ്ഇബിയുടെ മിക്ക ഓഫീസുകളിലും രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രമാണുള്ളത്. ചിലയിടങ്ങളില്‍ പൊതുജനങ്ങള്‍ സെക്‌ഷന്‍ ഓഫീസുകളിലെത്തി പ്രശ്‌നമുണ്ടാക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തരുതെന്നും ഇത്തരത്തിലുള്ള സമീപനങ്ങള്‍ വൈദ്യുതി പുനഃസ്ഥാപനം വൈകുന്നതിനു കാരണമാകുമെന്നും കെഎസ്ഇബി ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

സെക്‌ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ കിട്ടാതെ വന്നാല്‍ 9496001912-ല്‍ വാട്‌സ്ആപ് സന്ദേശം അയയ്ക്കുന്നതിനുള്ള സൗകര്യവും കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്.