വോട്ടെടുപ്പിന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജം
Thursday, April 18, 2024 12:04 AM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള ഇലക്‌‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമായി. സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബല്‍ ബാലറ്റ് അടക്കം സ്ഥാപിച്ച (കാന്‍ഡിഡേറ്റ് സെറ്റിംഗ്) വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി അതത് സ്വീകരണ, വിതരണകേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റി സുരക്ഷിതമാക്കി.
പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിനു മുന്‍പുള്ള അവസാനഘട്ട സജ്ജീകരണങ്ങളാണ് കാന്‍ഡിഡേറ്റ് സെറ്റിംഗിലുള്ളത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി വോട്ടെടുപ്പിന്‍റെ തലേദിവസം പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു വിതരണം ചെയ്യും.

പോളിംഗ് ബൂത്തുകള്‍ക്ക് നിര്‍ണയിച്ച ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും അടങ്ങുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ അതത് ബൂത്തുകളുടെ കൗണ്ടറുകളിലെത്തിച്ചു. കണ്‍ട്രോള്‍ യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബല്‍ ബാലറ്റ് യൂണിറ്റില്‍ വച്ച് സീല്‍ ചെയ്തു. നോട്ടയടക്കം 15 സ്ഥാനാര്‍ഥികളുടെ പേര് ഉള്‍ക്കൊള്ളുന്ന ബാലറ്റ് ലേബലാണ് പതിപ്പിച്ചത്.

വോട്ടു ചെയ്യുമ്പോള്‍ സ്ലിപ്പ് പ്രിന്‍റ് ചെയ്യുന്ന വിധത്തില്‍ വിവി പാറ്റ് യന്ത്രങ്ങളില്‍ ബാറ്ററി ഇട്ട് സജ്ജമാക്കി. മൂന്നു യൂണിറ്റുകളും ബന്ധിപ്പിച്ചശേഷം ഓരോ സ്ഥാനാര്‍ഥിക്കും നോട്ടയ്ക്കും ഓരോ വോട്ടു വീതം ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റിലെ ഫലവും വിവി പാറ്റിന്‍റെ പ്രവര്‍ത്തനവും കൃത്യമെന്ന് ഉറപ്പാക്കുകയും ചെയ്തു.

വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കിയ ശേഷം അഞ്ചുശതമാനം വോട്ടിംഗ് യന്ത്രങ്ങളില്‍ ആയിരം വോട്ടുകള്‍ വീതം ചെയ്ത മോക്ക് പോള്‍ നടപടിയും പൂര്‍ത്തിയാക്കി. മോക്ക് പോള്‍ നടപടി പൂര്‍ത്തിയാക്കിയ യന്ത്രങ്ങളുടെ മാത്രം ബാറ്ററി മാറ്റി പുതിയവ ഘടിപ്പിച്ചു. ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവി പാറ്റും ഒന്നിച്ചാണു സ്ട്രോംഗ് റൂമിലേക്ക് മാറ്റി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഇവിഎം കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

അസന്നിഹിത വോട്ട്; 2698 പേര്‍
വീട്ടില്‍ വോട്ട് ചെയ്തു

കോട്ടയം: അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വോട്ടെടുപ്പില്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടുദിവസം കൊണ്ട് 2698 പേര്‍ വീടുകളില്‍ വോട്ട് ചെയ്തു. ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വീട്ടില്‍ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 2173 പേരും ഭിന്നശേഷിക്കാരായ 525 പേരുമാണ് വോട്ട് ചെയതത്. ആദ്യദിവസം 661 പേര്‍ വോട്ട് ചെയ്തിരുന്നു. രണ്ടാം ദിവസം 2037 പേരും. നാളെ വരെയാണ് അസന്നിഹിതര്‍ക്കു വീട്ടില്‍ വോട്ടിനുള്ള ആദ്യഘട്ടം. രണ്ടാംഘട്ടം 20 മുതല്‍ 24 വരെയും. രണ്ടുഘട്ടത്തിലും വോട്ട് രേഖപ്പെടുത്താനാവാത്തവര്‍ക്ക് 25ന് അവസരമുണ്ടാകും.