കൈപ്പട്ടൂര്‍ - വള്ളിക്കോട് റോഡ് അപകട പാതയായി മാറുന്നു
Monday, April 22, 2024 3:59 AM IST
വള്ളിക്കോട്: ആറരക്കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തില്‍ നിര്‍മിച്ച കൈപ്പട്ടൂര്‍ - വള്ളിക്കോട് റോഡില്‍ അപകടങ്ങള്‍ വര്‍ധിച്ചു. അമിതവേഗത്തില്‍ പായുന്ന വാഹനങ്ങളില്‍നിന്ന് കാല്‍നട യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപെടുന്നത്.

റോഡിന്‍റെ വശങ്ങളിലൂടെ നടന്നുപോകാനുള്ള സ്ഥലം ഇല്ലാത്തതും ഓടകള്‍ക്ക് മൂടിയില്ലാത്തതുമാണ് അപകടത്തിന് കാരണമാകുന്നത്. കഴിഞ്ഞയാഴ്ച കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചതോടെ ഇതുവഴിയുള്ള യാത്ര പേടിയോടെ വേണമെന്ന സ്ഥിതിയായി.

കഴിഞ്ഞ 12 ന് രാത്രി എട്ടിന് വള്ളിക്കോട് പൈനുംമൂട് ചിറപ്പുറത്ത് ഗോപാലകൃഷ്ണ(72)നാണ് കാര്‍ ഇടിച്ചു മരിച്ചത്. കുടുംബത്തിനൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ സാധനം വാങ്ങുന്നതിന് ഗോപാലകൃഷ്ണന്‍ കാറില്‍നിന്ന് ഇറങ്ങുകയായിരുന്നു. തൊട്ടടുത്ത കടയില്‍നിന്ന് സാധനങ്ങളും വാങ്ങി റോഡരികിലൂടെ നടക്കുമ്പോള്‍ കൈപ്പട്ടൂര്‍ ഭാഗത്തുനിന്ന് എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

റോഡിന്‍റെ വശത്തുകൂടി നടക്കാന്‍ ഇടമില്ലാത്തതും കാറിന്‍റെ അമിതവേഗവുമാണ് ഗോപാലകൃഷ്ണന്‍റെ ജീവനെടുത്തത്. കൈപ്പട്ടൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ പഞ്ചായത്ത് കുളത്തിന് സമീപംവച്ച് ഗോപാലകൃഷ്ണനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. 100 മീറ്ററോളം ഗോപാലകൃഷ്ണനെ റോഡിലുടെ വലിച്ചിഴച്ചതിനു ശേഷമാണ് കാര്‍ നിന്നത്.

ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടംനടന്ന ഭാഗത്ത് റോഡിന്‍റെ വശങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. പൂര്‍ണമായും റോഡ് മാര്‍ക്ക് ചെയ്തിരിക്കുകയാണ്. ഇതിന്‍റെ ഒരു ഭാഗത്ത് മൂടിയില്ലാത്ത ഓടയാണ്. വാഹനങ്ങള്‍ വരുമ്പോള്‍ വശങ്ങളിലേക്ക് കയറിനില്‍ക്കാന്‍ യാത്രക്കാര്‍ക്ക് കഴിയില്ല.

അവര്‍ റോഡിലേക്ക് ഇറങ്ങി വേണം നടക്കാന്‍. ഈ റോഡിന്‍റെ പലഭാഗങ്ങളിലും ഇത്തരം അപകടമേഖലകളുണ്ട്. ചിലയിടത്ത് റിഫ്ളക്ടറുകളോടുകൂടിയ സിഗ്‌നല്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ മൂടിയില്ലാത്ത ഓടകള്‍ വാഹന, കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാണ്. റോഡിന് വീതി കുറഞ്ഞ വശങ്ങളില്‍ നടപ്പാത നിര്‍മിച്ചും ഓടകള്‍ക്ക് മൂടിയിട്ടും അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടം ഒഴിവാക്കുന്നതിലേക്ക് നിര്‍മാണഘട്ടത്തില്‍ നിര്‍ദേശിച്ച നടപടികള്‍ പലതും നടപ്പായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.