തോണിയേറി ആവണിപ്പാറയിലേക്ക് : ആകെ വോട്ടർമാർ 71
Sunday, April 21, 2024 3:58 AM IST
പത്തനംതിട്ട: സാധാരണനിലയിൽ ആവണിപ്പാറയിലെ ബൂത്തിലേക്ക് തോണിയേറിയാണ് പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തുന്നത്. ഇക്കുറി അച്ചൻകോവിലാർ വറ്റികിടക്കുന്നതിനാൽ നടന്നു തന്നെ അക്കരെ എത്താം. പത്തനംതിട്ട ജില്ലയിൽ വിദൂരത്തിലുള്ളതും ഏറ്റവും കുറവ് വോട്ടർമാരുള്ളതുമായ ബൂത്താണ് കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം വില്ലേജിൽപെട്ട ആവണിപ്പാറ ബൂത്ത്.

‌പഞ്ചായത്ത് കമ്യൂണിറ്റി ഹാളാണ് പോളിംഗ് സ്റ്റേഷൻ. 37 കുടുംബങ്ങളിൽ നിന്നായി 71 വോട്ടർമാരുണ്ട്. 1987ലെ നിയമസഭ തെരഞ്ഞെടുപ്പു മുതലാണ് ആവണിപ്പാറയിൽ പോളിംഗ് ബൂത്ത് സജ്ജീകരിച്ചു തുടങ്ങിയത്. അതിനു മുന്പ് തുറ ഫോറസ്റ്റ് സ്റ്റേഷനിലായിരുന്നു പോളിംഗ് സ്റ്റേഷൻ. കോന്നി നിയോജക മണ്ഡലത്തിലെ 212 -ാം പോളിംഗ് സ്റ്റേഷനാണിത്.

കോന്നി, അച്ചൻകോവിൽ വനാതിർത്തിയിൽപെട്ട സ്ഥലമാണ്. മഴക്കാലമായാൽ പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയാണ് കോളനി നിവാസികൾക്ക്. കാടിനെയും വ‌നവിഭവങ്ങളെയും ആശ്രയിച്ചു കഴിയുന്നവരാണ് ഏറെയും. ഇടക്കാലത്ത് കോളനി നിവാസികളെ ഒഴിപ്പിക്കാൻ വനംവകുപ്പ് ഒരു ശ്രമം നടത്തിയിരുന്നു.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വനമേഖലയിലെ കോളനികൾ ഒഴിപ്പിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. ഇതിൽ ആവണിപ്പാറയും നിർദേശിക്കപ്പെട്ടിരുന്നു. എന്നാൽ മെച്ചപ്പെട്ട ഒരു പാക്കേജ് തയാറാക്കാനോ, ആവശ്യമായ ഫണ്ട് ലഭ്യത ഉറപ്പാക്കാനോ കഴിയാത്തതിനാൽ പദ്ധതി പാളി.

വാഗ്ദാനങ്ങളേറെയുണ്ടായി

ഓരോ തെരഞ്ഞെടുപ്പിലും ആവണിപ്പാറ കോളനിയ്ക്കായി വാഗ്ദാനങ്ങൾ ഏറെ ഉണ്ടായതാണ്. അച്ചൻകോവിലാറിനു കുറുകെ ഒരു പാലം എന്നതായിരുന്നു ഇതിൽ പ്രധാനം. 1996ലെ തെരഞ്ഞെടുപ്പിനുശേഷം എംഎൽഎ ആയ അടൂർ പ്രകാശ് കോളനിയിലെത്തി പാലം നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇനിയുമായിട്ടില്ല. കഴിഞ്ഞയിടെ പട്ടികജാതി വികസന വകുപ്പിൽനിന്നു നടപ്പാലം നിർമാണത്തിന് ഫണ്ട് അനുവദിക്കുമെന്ന പ്രഖ്യാപനം വന്നു.

എംഎൽഎമാരുടെ ഭാഗത്തുനിന്നു ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ വനമേഖലയിലുള്ള സ്ഥലം ആയതിനാൽ പദ്ധതിക്ക് കേന്ദ്രാനുമതി വേണം. മൂന്നുവർഷം മുന്പ് ഭൂഗർഭ ലൈൻ വലിച്ച് കോളനിയിൽ വൈദ്യുതി എത്തിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎ ഇടപെട്ടാണ് ഇത് പൂർത്തീകരിച്ചത്.

കടത്തു സർവീസിനായി നേരത്തെ വനംവകുപ്പ് നൽകിയിരുന്ന ഫൈബർ ബോട്ട് കാലഹരണപ്പെട്ടു. പിന്നീട് ഒരു കടത്തുവള്ളം ലഭിച്ചു. ഇതലാണ് ഇപ്പോഴത്തെ യാത്ര. കുട്ടികൾക്ക് സ്കൂളിൽ പോകാനും മറ്റും കടത്തുവള്ളം ഉണ്ടായേ തീരൂ.

വനത്തിനുള്ളിൽ അച്ചൻകോവിലാറിന്‍റെ തീരത്താണെങ്കിലും കോളനിയിൽ കുടിവെള്ളമില്ല. കോളനിക്കുള്ളിൽ നാല് കിണറുകൾ കുഴിച്ചിട്ടുണ്ടെങ്കിലും മഴക്കാലത്തു മാത്രമേ വെള്ളം കിട്ടൂ. അടിയിൽ പാറക്കെട്ടാണ്. പിന്നീടുള്ള ആശ്രയം അച്ചൻകോവിലാറ്റിലെ വെള്ളമാണ്. വെള്ളം ശുദ്ധീകരിച്ചെടുക്കാൻ സംവിധാനമില്ല.

കാലം മാറി, കഥ മാറി

കോളനിയിൽ വോട്ടർമാർ കുറവെങ്കിലും രാഷ്‌ട്രീയവബോധം ഇവർക്ക് വേണ്ടുവോളമുണ്ട്. മുൻകാല തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളും പ്രവർത്തകരും ഒക്കെ വെറ്റിലയും പുകയിലയുമൊക്കയായിട്ടാണ് കോളനി കയറിയിരുന്നത്.

കാലംമാറിയതോടെ ഈ പതിവ് ഇപ്പോഴില്ല. തന്നെയുമല്ല, ആവണിപ്പാറയിൽ വെറ്റിലയും പുകയിലയുമൊക്കെ പുറത്തായി. വിദ്യാസന്പന്നരായ ചെറുപ്പക്കാർ കോളനിയിൽ വോട്ടർമാരായുണ്ട്.

പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് യുവ വോട്ടർമാരിൽ ഏറെയും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം ഒക്കെ നേടിയവരുമുണ്ട്. നാലുപേർ വനംവകുപ്പിൽ തന്നെ ജോലിക്കാരായി കയറിയിട്ടുണ്ട്. കുടുംബശ്രീയുടെ ചുമതലയും എസ്ടി ആനിമേറ്ററും ഒക്കെ നിലവിൽ കോളനിയിൽ നിന്നുള്ളവർതന്നെയാണ്.