കരുനാഗപ്പള്ളി :ഉമ്മൻചാണ്ടിക്കും കുടുംബത്തിനും ജനങ്ങൾ നൽകിയ സ്നേഹവും കോൺഗ്രസ് പാർട്ടി നൽകിയ കരുതലും വിസ്മരിക്കാൻ കഴിയുന്നതല്ല. ഉമ്മൻ ചാണ്ടി വിദ്യാർഥിനേതാവായിരുന്നപ്പോൾ പച്ച മാങ്ങയും പച്ച വെള്ളവും കുടിച്ചാണ് പൊതുപ്രവർത്തനം നടത്തിയത്.
അതു പോലെ ആഹാരം പോലും കഴിക്കാതെ കോൺഗ്രസിന്റെ വളർച്ചയ്ക്ക് അദ്ദേഹം കേരളം മുഴുവൻ ഓടി നടന്നത് ഞാൻ ഓർക്കുന്നു.കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ അസംഘടിത തൊഴിലാളികളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മറിയാമ്മ ഉമ്മൻ.
ഒരു വീട്ടമ്മയായ ഞാൻ ഇന്ത്യാ മുന്നണിക്ക് വോട്ട് ചോദിക്കാനാണ് ഇവിടെ എത്തിയത്.യുഡിഎഫ് സ്ഥാനാർഥികെ.സി .വേണുഗോപാലിനെ വിജയിപ്പിക്കുകയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാം കുടുംബാംഗങ്ങളും ആത്മാർഥമായി പരിശ്രമിക്കണമെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
ഞാൻ ആലപ്പുഴക്കാരിയും ഉമ്മൻചാണ്ടി ആലപ്പുഴയുടെ മരുമകനുമാണ് .ഞാനും എന്റെ മക്കളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിജയത്തിനു വേണ്ടി സന്ധിയില്ലാതെ പ്രവർത്തിക്കുമെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു .അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആന്റ് എംപ്ലോയിസ് കോൺഗ്രസ് ഓർഗനൈസിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻജിനാഥ് അധ്യക്ഷതവഹിച്ചു.
ബാബുജി പട്ടത്താനം, എം.ജി. ജയകൃഷ്ണൻ, ബി.മോഹൻദാസ്, പി.സോമരാജൻ, ഡി.ചിദംബരം, എസ്. മോളി, സരിത ബിജു, ഗോപിനാഥപണിക്കർ, അഡ്വ.പവുമ്പ അനിൽ, ജോൺസൺ കുരുപ്പിളയിൽ, അമ്പിളി ശ്രീകുമാർ, കെ.ശിവദാസൻ, റോയി കപ്പത്തൂർ, വത്സല, രതീദേവി, രമേശ് ബാബു, ഹമീദ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.