മാലിന്യം തള്ളൽ: കരുവഞ്ചാൽ പുഴ നാശത്തിലേക്ക്
Saturday, April 20, 2024 1:32 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ പുഴയെ സാമൂഹ്യദ്രോഹികൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ അധികാരികൾ നോക്കുകുത്തിയാകുന്നു. കരുവഞ്ചാലിൽ പുഴയോരത്ത് എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും മദ്യക്കുപ്പികളും മത്സ്യ-മാംസ അവശിഷ്ടങ്ങളും കാണാം. ഇതിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്തോ ആരോഗ്യ വകുപ്പോ തയാറാവുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

പലതവണ പരിസ്ഥിതി പ്രവർത്തകർ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പോലീസിലും ഉൾപ്പെടെ പരാതി നൽകിയിരുന്നു. ആ സമയത്ത് മാത്രം താൽക്കാലികമായി ഒരു പരിശോധന നടത്തുന്നതല്ലാതെ തുടർനടപടികൾ സ്വീകരിക്കാനോ ശാശ്വത പരിഹാരം കാണാനോ അധികൃതർ തയാറാകുന്നില്ല. പുഴയെ ആശ്രയിച്ച് നിരവധി കുടുംബങ്ങൾ ജീവിക്കുന്നുണ്ട്.

പുഴയുടെ സമീപത്തായി കുടിവെള്ള സ്രോതസുകളും നിരവധിയാണ്. പുഴയിൽ നിന്നും വരുന്ന മലിനജലം ഈ കുടിവെള്ള സ്രോതസുകളിലും എത്തിച്ചേരുന്നുണ്ട്. ഇതു മാരകമായ രോഗങ്ങൾക്കു വരെ കാരണമായിത്തീരാം.

മീമ്പറ്റി പച്ചത്തുരുത്തിനു സമീപവും കഴിഞ്ഞദിവസം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കൊണ്ടുവന്നു തള്ളിയിട്ടുണ്ട്. ഇതിൽ പഴകിയ തുണികളും ഉൾപ്പെടുന്നു.

ഇതിനെതിരെ പുഴയോര സംരക്ഷണ സമിതി പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.